മുംബൈ: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും എൻസിപി അധ്യക്ഷൻ ശരദ് പവാറും കൂടിക്കാഴ്ച്ച നടത്തി. ശരദ് പവാറിന്റെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. യുപിഎ ചരിത്രമായെന്ന് മമത ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. ഫാസിസത്തിനെതിരെ ഉറച്ച ബദൽ വേണമെന്നും അവർ പറഞ്ഞു.

മമതയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് ശരദ് പവാർ മാധ്യമങ്ങളോട് പറഞ്ഞു. ജനങ്ങളുടെ ഉന്നമനത്തിനും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും കൂട്ടായശ്രമം ആവശ്യമാണെന്ന് മനസ്സിലാക്കുന്നതായി ശരദ് പവാർ വ്യക്തമാക്കി. കോൺഗ്രസുമായുള്ള സഖ്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ബിജെപിക്ക് എതിരെ ശബ്ദമുയർത്തുന്ന ഏതു പാർട്ടിക്കും സ്വാഗതം എന്നാണ് എൻസിപി അധ്യക്ഷൻ മറുപടി നൽകിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസം മമത ബാനർജി ആദിത്യ താക്കറെയെയും സഞ്ജയ് റാവുത്തിനെയും കണ്ടിരുന്നു. ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐസലേഷനിൽ കഴിയുന്നതിനാൽ മമതയ്ക്ക് ഉദ്ധവ് താക്കറെയെ കാണാനായില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക