കോണ്‍ഗ്രസിനെ ഒഴിവാക്കി രാജ്യത്ത് പ്രതിപക്ഷനിരയില്‍ മൂന്നാം മുന്നണി രൂപപ്പെടുന്നതായുള്ള സൂചനകള്‍ പുറത്തു വരുത്തുന്നതിനിടെ വിശദീകരണവുമായി എന്‍.സി.പി. അധ്യക്ഷന്‍ ശരത്ത് പവാര്‍ രംഗത്ത്. കോണ്‍ഗ്രസില്ലാതെ ബിജെപിക്ക് എതിരെ പൊരുതാനുള്ള ഒരു ബദല്‍ സാധ്യമല്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കി. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള ഒരു ബദലിനെക്കുറിച്ചുള്ള ചര്‍ച്ച നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഏത് മുന്നണിയുണ്ടായാലും അതിന് കൂട്ടായ നേതൃത്വമുണ്ടാകണമെന്നാണ് തന്‍റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.

പവാര്‍ തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറുമായി കൂടിക്കാഴ്ച നടത്തിയത് മുതല്‍ കോണ്‍ഗ്രസിനെ ഒഴിവാക്കി മൂന്നാം മുന്നണി രൂപീകരിക്കാനാണ് പവാറിന്‍റെ ശ്രമമെന്ന് അഭ്യൂഹം പരന്നിരുന്നു. അതിന് പിന്നാലെ ശരത് പവാറിന്‍റെയും യശ്വന്ത് സിന്‍ഹയുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചിരുന്നു. അതോടു കൂടി കോണ്‍ഗ്രസ് ഇതര മൂന്നാം മുന്നണി അഭ്യൂഹങ്ങള്‍ വീണ്ടും സജീവമായിരു്ന്നു. യോഗത്തില്‍ തന്നെ വിവിധ കക്ഷികള്‍ കോണ്‍ഗ്രസിനെ കൂടാതെ ഒരു ബദല്‍ സാധ്യമല്ലെന്ന് വ്യക്തമാക്കിരുന്നതായാണ് സൂചന. നിലവില്‍ വ്യക്തമായ ചര്‍ച്ചകളൊന്നും നടന്നില്ലെങ്കിലും 2024 പൊതുതെരഞ്ഞെടുപ്പില്‍ കൂട്ടായ നേതൃത്വത്തിലുള്ള ശക്തമായ ഒരു മൂന്നാം മുന്നണി ആവശ്യമാണെന്ന് പവാര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക