തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ഏജന്‍സിയായ എയര്‍ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരില്‍ നിന്ന് 56.23 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. വിമാനം വൃത്തിയാക്കിയശേഷം പുറത്തേക്ക് വന്ന ഇവരുടെ ബാഗില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. വിമാനത്തിലെ ശൗചാലയത്തില്‍ ഉപേക്ഷിച്ച നിലയിലാണ് സ്വര്‍ണം കണ്ടെത്തിയതെന്ന് പിടിയിലായവര്‍ പറഞ്ഞതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

എന്നാല്‍ സ്വര്‍ണം ശൗചാലയത്തില്‍ ഉണ്ടെന്ന വിവരം ഇവര്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്നും തൊഴിലാളികളില്‍ ഒരാള്‍ക്ക് സ്വര്‍ണകടത്തുമായി നേരിട്ട് ബന്ധമുണ്ടെന്നും കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 8.25നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വൃത്തിയാക്കി പുറത്തിറങ്ങിയ ഇവരുടെ കൈവശമുണ്ടായിരുന്ന ചവറ്റുകുട്ടയില്‍ എക്‌സ്രേ പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. കറുത്ത ടേപ്പുപയോഗിച്ച്‌ പൊതിഞ്ഞനിലയിലായിരുന്നു സ്വര്‍ണം സൂക്ഷിച്ചിരുന്നത്. തൊഴിലാളികളെ വീണ്ടും ചോദ്യം ചെയ്യുമെന്നും ഇവരുടെ മൊബൈല്‍ ഫോണ്‍ വിളികള്‍ അടക്കമുള്ളവ പരിശോധിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക