ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയും എ.ഐ.എ.ഡി.എം.കെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ ശശികല രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തുന്നു. പാര്‍ട്ടിയുടെ തകര്‍ച്ച കണ്ടുനില്‍ക്കാനാവില്ലെന്നും എല്ലാവരെയും നേരില്‍ കാണാന്‍ ഉടനെത്തുമെന്നും ശശികല അറിയിച്ചു.’പാര്‍ട്ടിയെ നേര്‍വഴിക്ക് നടത്താന്‍ ഉടനെ ഞാനെത്തും. പാര്‍ട്ടിയുടെ അധഃപതനം എനിക്ക് കണ്ടുനില്‍ക്കാനാവില്ല. എല്ലാവരേയും ഒരുമിച്ചു നിര്‍ത്തലാണ് പാര്‍ട്ടിയുടെ നയം, നമുക്കൊരുമിക്കാം’ -ശശികല പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് മുമ്ബാണ് ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന് ശശികല പ്രഖ്യാപിച്ചത്. പാര്‍ട്ടിയിലെ ആഭ്യന്തര കലഹമാണ് നിലപാട് മാറ്റത്തിന് പിന്നിലെന്നാണ് ശശികല പറയുന്നത്. ഒക്ടോബര്‍ 16ന് മറീന ബീച്ചിലുള്ള ജയലളിതയുടെ സമാധി സ്ഥലം സന്ദര്‍ശിക്കാന്‍ ശശികല പദ്ധതിയിടുന്നുണ്ട്. ഇതിന് ശേഷം പ്രവര്‍ത്തകരെ നേരില്‍ കാണാനായി സംസ്ഥാന പര്യടനവും നടത്തുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എ.ഐ.എ.ഡി.എം.കെ.യുടെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ക്കായി ഒ. പനീര്‍ശെല്‍വവും എടപ്പാടി പളനിസ്വാമിയും നേതൃത്വം നല്‍കുന്ന ഔദ്യോഗികപക്ഷം ഒരുങ്ങുന്നതിനിടെയാണ് ശശികലയുടെ തിരിച്ചവരവ് വാര്‍ത്ത. അടുത്ത വര്‍ഷമാണ് പാര്‍ട്ടി രൂപവല്‍കരിച്ചിട്ട് 50 വര്‍ഷം തികയുന്നത്. 1972 ഒക്ടോബര്‍ 17നാണ് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എം.ജി. രാമചന്ദ്രന്‍ അണ്ണാ ഡി.എം.കെ രൂപീകരിച്ചത്. പളനസ്വാമിയുടെ കൂട്ടാളികള്‍ക്കെതിരായ വിജിലന്‍സ് കേസുകള്‍ക്കൊപ്പം ഡി.എം.കെ സര്‍ക്കാര്‍ കോടനാട് കേസ് കൂടി കുത്തിപ്പൊക്കിയ സാഹചര്യത്തില്‍ ശശികലയുടെ തിരിച്ചവരവിന് വലിയ രാഷ്ട്രീയ മാനം കൈവന്നിരിക്കുകയാണ്.

നാല് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2021 ഫെബ്രുവരിയിലാണ് ശശികല പരപ്പന അഗ്രഹാര ജയിലില്‍ നിന്നിറങ്ങിയത്. ശശികലയുടെ തിരിച്ചുവരവ് തമിഴ് രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് കരുതിയവരെ നിരാശയാക്കി മാറിനില്‍ക്കുകയാണ് അവര്‍ ചെയ്തത്. മേയില്‍ പാര്‍ട്ടിക്ക് ഭരണം നഷ്ടമായതിന് പിന്നാലെ താന്‍ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരുമെന്ന് ശശികല പ്രഖ്യാപിച്ചിരുന്നു.

കോവിഡ് സാഹചര്യം മെച്ചപ്പെടുന്ന മുറക്ക് പാര്‍ട്ടി പ്രവര്‍ത്തകരെ താന്‍ നേരില്‍ കാണുമെന്നും അറിയിച്ചു. എന്നാല്‍ ശശികലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തകരെ പാര്‍ട്ടി നേതൃത്വം പുറത്തക്കി. എങ്കില്‍ പോലും പ്രവര്‍ത്തകര്‍ അവരുമായുള്ള ബന്ധം തുടര്‍ന്നു. ശശികല സംസ്ഥാന പര്യടനം ആരംഭിക്കുന്നതിന് മുന്നോടിയായി പളനിസ്വാമി ക്യാമ്ബിലില്ലാത്ത നിരവധി മുന്‍ മന്ത്രിമാര്‍ അവര്‍ക്ക് പിന്തുണ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക