അവിഹിതത്തിന് തടസമായ അമ്മായിഅമ്മയെ പാമ്ബിനെക്കൊണ്ടു കടിപ്പിച്ചുകൊന്നു. കൂട്ടുപ്രതിയ്ക്ക് സുപ്രീം കോടതി ജാമ്യം നിഷേധിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രതിയ്ക്ക് ജാമ്യം നിഷേധിച്ചത്. പ്രായമായ ഒരു സ്ത്രീയെ കൊല്ലാന്‍ വിഷപ്പാമ്ബിനെ ‘ആയുധമായി’ ഉപയോഗിക്കുന്നത് ഹീനമായ കുറ്റമാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

എന്താണ് കേസ്?

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ജുന്‍ജുനു ജില്ലയിലെ സുബോധ് ദേവി എന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ പ്രദേശത്ത് വളരെ സാധാരണമായ പാമ്ബുകടിയേറ്റാണ് ഇവര്‍ മരിച്ചതെന്നാണ് ആദ്യം വിശ്വസിക്കപ്പെട്ടത്. എന്നാല്‍ പിന്നീട് മരുമകളും കാമുകനും ചേര്‍ന്ന് സുബോധ് ദേവിയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു.

സുബോധ് ദേവിയുടെ പട്ടാളക്കാരനായ മകന്‍ സച്ചിന്‍ 2018 ഡിസംബറിലാണ് അപര്‍ണയെ വിവാഹം കഴിച്ചത്. വിവാഹത്തിന് മുമ്ബ് മനീഷ് എന്നയാളുമായി ബന്ധമുണ്ടായിരുന്ന അപര്‍ണ ഭര്‍ത്താവ് അടുത്ത് ഇല്ലാത്തതിനാല്‍ വീണ്ടും കാമുകനോട് കൂടുതല്‍ അടുത്തു. എന്നാല്‍ മരുമകള്‍ ആരോടോ ഫോണില്‍ മണിക്കൂറുകളോളം സംസാരിക്കുന്നത് കണ്ട ദേവി അവളെ ശാസിച്ചിരുന്നു. അമ്മായിയമ്മ അവരുടെ ബന്ധത്തിന് തടസ്സമാകുമെന്ന് തോന്നിയ മനീഷും അപര്‍ണയും കൃഷ്ണ കുമാര്‍ എന്ന മറ്റൊരു സുഹൃത്തിന്റെ സഹായത്തോടെ ഒരു പാമ്ബാട്ടിയില്‍ നിന്ന് 10,000 രൂപയ്ക്ക് ഒരു വിഷപ്പാമ്ബിനെ വാങ്ങി. തുടര്‍ന്ന് 2019 ജൂണ്‍ 2ന് ദേവിയെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

ആദ്യം മരണം സ്വാഭാവിക പാമ്ബുകടിയേറ്റാണെന്ന് കരുതിയിരുന്നെങ്കിലും ചില ബന്ധുക്കള്‍ സംശയം പ്രകടിപ്പിക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. അന്വേഷണത്തിനിടെ, സംഭവ ദിവസം അപര്‍ണയും മനീഷും തമ്മില്‍ 124 കോളുകളും വിളിച്ചിരുന്നുവെന്നും അപര്‍ണയും കൃഷ്ണ കുമാറും തമ്മില്‍ 19 കോളുകള്‍ വിളിച്ചിരുന്നതായും തെളിഞ്ഞു. 2020 ജനുവരിയില്‍ ദേവിയുടെ കൊലപാതകത്തിന് ഉത്തരവാദികളായ മൂവരെയും പൊലീസ് അറസ്റ്റ് ചെയ്തു. തന്റെ കക്ഷിയ്ക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് തന്റെ കക്ഷി ഇല്ലെന്നും കുറ്റാരോപിതനായ കൃഷ്ണ കുമാറിനുവേണ്ടി ഹാജരായ അഡ്വക്കേറ്റ് ആദിത്യ ചൗധരി വാദിച്ചു.

“പാമ്ബ് ആരെയാണ് കടിക്കുകയെന്ന് ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹം എങ്ങനെ ഗൂ‍ഢാലോചനയുടെ ഭാഗമാകും? ഒരു വിഷപ്പാമ്ബിനെ മുറിയില്‍ ഉപേക്ഷിക്കുന്നത് പാമ്ബ് ആരെയാണ് കടിക്കേണ്ടതെന്ന് അറിയാമെന്ന് അര്‍ത്ഥമാക്കുന്നില്ല. കോള്‍ റെക്കോര്‍ഡുകള്‍ പോലീസ് ആധികാരികമാക്കിയിട്ടില്ല. ഒരു വര്‍ഷത്തിലേറെയായി കുമാറും തടവിലാണ് ” അഡ്വക്കേറ്റ് കോടതിയില്‍ വാദിച്ചു.

“കൊലപാതകങ്ങള്‍ക്ക് വിഷപ്പാമ്ബുകളെ ഉപയോഗിക്കുന്നത് സാധാരണമാകുന്നു”

“രാജസ്ഥാനില്‍ കൊലപാതകങ്ങള്‍ നടത്താന്‍ വിഷപ്പാമ്ബുകളെ ഉപയോഗിക്കുന്നത് വളരെ സാധാരണമാണ്. ഹീനമായ കൊലപാതകങ്ങള്‍ നടത്താനുള്ള പുതിയ രീതിയായി പാമ്ബുകളെ ഉപയോഗിക്കുന്നു. നിങ്ങള്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന് ആരോപിക്കപ്പെടുകയും പാമ്ബാട്ടിയില്‍ നിന്ന് പാമ്ബിനെ വാങ്ങി കൊലപാതക ആയുധം (പാമ്ബ്) പ്രതികള്‍ക്ക് നല്‍കുകയും ചെയ്തു. അതിനാല്‍ ഈ ഘട്ടത്തില്‍ ജാമ്യത്തില്‍ പുറത്തിറങ്ങാന്‍ നിങ്ങള്‍ അര്‍ഹനല്ല” കൃഷ്ണ കുമാറിന്റെ ജാമ്യം നിഷേധിച്ചു കൊണ്ട് ബെഞ്ച് വ്യക്തമാക്കി. കൊലപാതകം നടത്താന്‍ പാമ്ബുകളെ ഉപയോഗിക്കുന്നത് രാജസ്ഥാനില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. കഴിഞ്ഞ വര്‍ഷം, കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ഉത്ര വധക്കേസ് ഇതിന് ഉദാഹരണമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക