തിരുവനന്തപുരം: ബിജെപി നേതാവ് പി കെ കൃഷ്ണദാസിനെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് യൂത്ത്കോണ്‍ഗ്രസ്. ഗാന്ധിയെ അപമാനിച്ച പി കെ കൃഷ്ണദാസിനെതിരെ കേസെടുക്കണം. കൃഷ്ണദാസ് നടത്തിയത് ഗാന്ധിനിന്ദ ആണെന്നും ഷാഫി പറമ്ബില്‍ പറഞ്ഞു. ഗാന്ധിജി ജീവിച്ചിരുന്നുവെങ്കില്‍ ആര്‍ എസ് എസ് ആയേനെ (RSS) എന്ന കൃഷ്ണദാസിൻറെ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം.
യൂത്ത് കോണ്‍ഗ്രസിന്റെ ഇന്ത്യാ യുണൈറ്റഡ് പദയാത്ര ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്ബില്‍. വട്ടിയൂര്‍ക്കാവ് സ്വാതന്ത്ര്യ സ്മാരക മന്ദിരത്തിനു മുന്നില്‍ കെ മുരളീധരന്‍ എം പി പദയാത്ര ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ക്വിറ്റ് ഇന്ത്യയെ ഒറ്റുകൊടുത്തവരാണ് കേരളം ഭരിക്കുന്നതെന്നും ഗാന്ധിജിയെ കൊന്നവരുടെ പിന്‍മുറക്കാരാണ് ഭാരതം ഭരിക്കുന്നത് എന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.
പി കെ കൃഷ്ണദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ആദര്‍ശം കൊണ്ടും ജീവിതം കൊണ്ടും ദേശീയ പുരുഷനായിരുന്നു ഗാന്ധി.ഹിന്ദുവാണെന്ന് അഭിമാനിച്ചിരുന്നു ഗാന്ധി, ഭഗവദ് ഗീത മാതാവാണെന്ന് ഗാന്ധി പ്രഖ്യാപിച്ചു, ഗാന്ധിയുടെ അഹിംസയും സ്വദേശി പ്രസ്ഥാനവും കര്‍മ്മസിദ്ധാവുമെല്ലാം ഗീതയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു, ദാര്‍ശനിക തലത്തില്‍ ഗാന്ധി സ്വയംസേവകനായിരുന്നു. ഇന്ന് ജീവിച്ചിരുന്നെങ്കില്‍ രാഷ്ട്രീയ സ്വയം സേവക സംഘത്തില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമായിരുന്നു.ഗാന്ധിജിക്ക് പറ്റിയ വലിയ തെറ്റായിരുന്നു നെഹ്റു, നെഹ്റു കുഴിച്ചുമൂടിയ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ പ്രതിജ്ഞാബദ്ധനായ ഭരണാധികാരിയാണ് ശ്രീമാന്‍ നരേന്ദ്രമോദി.