CrimeKeralaNews

പെരുമ്പാവൂരിൽ വ്യാജ കള്ള് നിർമ്മാണ യൂണിറ്റിൽ എക്സൈസ് എൻഫോഴ്സ്മെൻറ് മിന്നൽ പരിശോധന നടത്തി: 2400 ലിറ്റർ വ്യാജകള്ള് പിടികൂടി; കള്ള് ഷാപ്പ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹി ജോമി പോൾ അറസ്റ്റിൽ.

പെരുമ്ബാവൂര്‍: പെരുമ്ബാവൂരില്‍ 2400 ലിറ്റര്‍ വ്യാജ കള്ള്​ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട്​ പെരുമ്ബാവൂര്‍ തോട്ടുവ സ്വദേശി നെടുങ്കണ്ടത്തില്‍ ജോമി പോള്‍ (57) പിടിയിലായി. കള്ളുഷാപ്പ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ ഭാരവാഹിയായ ഇയാള്‍ വര്‍ഷങ്ങളായി വ്യാജ കള്ള് നിര്‍മാണം നടത്തിയിരുന്നതായി പറയുന്നു.

ad 1

സംസ്ഥാന എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ചൊവ്വാഴ്ച മുതല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്​ടര്‍ ടി. അനില്‍കുമാറി​ന്‍റ നേതൃത്വത്തിലുള്ള എൻഫോഴ്സ്മെൻറ് സ്ക്വാഡ് അംഗങ്ങള്‍ പെരുമ്ബാവൂരില്‍ ക്യാമ്ബ് ചെയ്തിരുന്നു. പ്രാദേശിക എക്സൈസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമുള്ള ആളാണ് പ്രതി. പെരുമ്ബാവൂരിലെ എക്സൈസ് ഉദ്യോഗസ്ഥരെ അറിയിക്കാതെ ആയിരുന്നു പരിശോധന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ad 2

പ്രതിയുടെ വീടിനോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന നിര്‍മാണ യൂനിറ്റില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ്​ഉണ്ടായിരുന്നത്​. നാലുവശത്തും കാമറ, റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ഷട്ടറുകള്‍ തുടങ്ങിയവയാണ്​ ഒരുക്കിയിരുന്നത്. അണക്കപ്പാറ വ്യാജ കള്ള് നിര്‍മാണക്കേസില്‍ പ്രതിയായ പെരുമ്ബാവൂര്‍ സ്വദേശി അബ്കാരി സോമന്‍ നായരുടെ സുഹൃത്താണ് പിടിയിലായ ജോമി പോൾ.

ad 3
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ad 4
-->

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button