വാഷിങ്ടണ്‍: സൂക്ഷിച്ചുവെച്ച അശ്ലീല സിനിമകളുടെയും മാഗസിനുകളുടെയും ശേഖരം നശിപ്പിച്ചുകളഞ്ഞെന്ന മകന്‍റ പരാതിയില്‍ മാതാപിതാക്കള്‍ വന്‍തുക നഷ്ട പരിഹാരം നല്‍കണമെന്ന വിധിയുമായി യു.എസ് കോടതി. മിഷിഗണ്‍ സ്വദേശികളായ മാതാപിതാക്കള്‍ക്കാണ് ജില്ലാ ജഡ്ജി പോള്‍ മലോണി 30,441 ഡോളര്‍ പിഴ വിധിച്ചത്. മാതാപിതാക്കള്‍ക്ക് മകന്‍റ അശ്ലീല ശേഖരം പുറത്തുകളയാന്‍ അവകാശമില്ലെന്ന് ജഡ്ജി പറഞ്ഞു.

ഡേവിഡ് വെര്‍കിങ് എന്ന 43കാരനാണ് പരാതിക്കാരന്‍. ഭാര്യയുമായി വിവാഹമോചനത്തിനു ശേഷം മാതാപിതാക്കള്‍ക്കൊപ്പം അവരുടെ വീട്ടില്‍ 10 മാസം താമസിച്ചിരുന്നു. അതുകഴിഞ്ഞ് ഇന്ത്യാനയിലേക്ക് താമസം മാറിയ ശേഷമാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. 1605 ഡി.വി.ഡികള്‍, വി.എച്ച്‌.എസ് ടേപുകള്‍ ഉള്‍പ്പെടെ സിനിമകള്‍, മാഗസിനുകള്‍, മറ്റു വസ്തുക്കള്‍ എന്നിവയടങ്ങിയതായിരുന്നു ഡേവിഡിന്‍റ ശേഖരം. 25,000 ഡോളര്‍ മൂല്യമുള്ളതാണ് തന്‍റ ശേഖരമെന്നായിരുന്നു ഇയാളുടെ വാദം.മകന്‍ താമസം മാറിയതോടെ ഇവ സൂക്ഷിക്കാന്‍ മാതാപിതാക്കള്‍ ഇഷ്ടപ്പെട്ടില്ല. മകന്‍റ പുതിയ വീട്ടില്‍ എത്തിക്കാനും താല്‍പര്യം കാണിച്ചില്ല. അങ്ങനെയാണ് നശിപ്പിക്കാന്‍ തീരുമാനിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

“നഷ്ടപ്പെട്ടത് ഡേവിഡിന്‍റ സ്വത്താണെന്നതില്‍ സംശയമില്ലെന്നും നശിപ്പിച്ചിട്ടുണ്ടെന്ന് മാതാപിതാക്കള്‍ സമ്മതിച്ചതായും” ജഡ്ജി പറഞ്ഞു. മാതാപിതാക്കള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞ ഡിസംബറില്‍ കോടതി വിധിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് പിഴ ശിക്ഷ വിധിച്ചത്. അശ്ലീല ശേഖരത്തിന്‍റ മതിപ്പുവിലയും അഭിഭാഷകെന്‍റ ഫീസും അടങ്ങിയതാണ് പിഴ.താമസം മാറിയ ശേഷം ‘ഇവയെല്ലാം ഒഴിവാക്കി തന്നിട്ടുണ്ട്, ഡേവിഡ്” എന്ന് പിതാവ് ഇമെയ്ല്‍ ചെയ്തിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക