കൊച്ചി: കൊച്ചിയിലെ മയക്കുമരുന്ന് കേസ് അട്ടിമറിച്ച സംഭവത്തില്‍ കൊച്ചിയിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ ശങ്കറിന് സസ്പെന്‍ഷന്‍. എക്സൈസ് സിഐ ബിനോജിനെ അടിയന്തര നടപടിയിലൂടെ കാസര്‍കോടേക്ക് സ്ഥലംമാറ്റി. ഒരു പ്രിവന്റീവ് ഓഫീസറേയും , രണ്ട് സിവില്‍ എക്സൈസ് ഓഫീസര്‍മാരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം വേണമെന്ന് എക്സൈസ് കമീഷണര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

കൊച്ചി ലഹരി മരുന്ന് കേസിലെ രണ്ടു പ്രതികളെ വിട്ടയക്കാന്‍ മഹസറില്‍ എക്സൈസ് ഉദ്യോഗസ്ഥര്‍ തിരിമറി നടത്തിയെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് എക്സൈസ് കമ്മീഷണര്‍ പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്.പതിനൊന്ന് കോടിയുടെ മയക്കുമരുന്ന് പിടികൂടിയ കേസില്‍ അടിമുടി അട്ടിമറി നടന്നതായി നേരത്തെ വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കസ്റ്റഡിയിലെടുത്ത ശേഷം എക്സൈസ് അറസ്റ്റ് ചെയ്യാതെ ചെയ്യാതെ വിട്ടയച്ച യുവതി ലഹരിമരുന്ന് ഒളിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെയാണ് അട്ടിമറി നീക്കം വ്യക്തമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കാക്കനാട്ടെ സ്വകാര്യ ഹോട്ടലില്‍ കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗവും, എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് പരിശോധനയ്ക്ക് എത്തിപ്പോഴാണ് രണ്ട് യുവതികള്‍ മുറയില്‍ നിന്ന് കവറുമായി പുറത്തേക്ക് ഓടുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നത്. റെയ്ഡിനെത്തിയ സംഘത്തിന് ഹോട്ടല്‍ റൂമില്‍ നിന്നും ലഭിച്ചത് ആകെ 84 ഗ്രാം എംഡിഎംഎ മാത്രമാണ്. പ്രതികള്‍ ഒളിപ്പിച്ച 1 കിലോ എംഡിഎംഎയ്ക്ക് പ്രതിയുമില്ല, സാക്ഷിയുമില്ല. ഈ ദൃശ്യങ്ങള്‍ കൈവശമുള്ളപ്പോഴാണ് എക്സൈസ് സ്പഷ്യല്‍ സ്ക്വാഡ് ആരോ വഴിപോക്കന്‍ പറഞ്ഞത് പ്രകാരം നടത്തിയ റെയ്ഡില്‍ കാര്‍ പോര്‍ച്ചില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതെന്ന് കോടതിയെ തെറ്റിദ്ധരിപ്പിച്ചത്.

സംയുക്ത റെയ്ഡിനിടെ പ്രതികളില്‍ ഒരാളായ ഷ്ബനയുടെ ബാഗില്‍ നിന്ന് മാന്‍ കൊമ്ബ് കണ്ടെത്തിയിരുന്നു. കസ്റ്റംസ് സംഘം ഇത് എക്സൈസ്സ് ജില്ലാ ടീമിന് മയക്കുമരുന്നിനൊപ്പം കൈമാറി. എന്നാല്‍ പിന്നീട് മഹസറിലോ എഫ്‌ഐആറിലോ ഇതേക്കുറിച്ച്‌ പരാമര്‍ശിച്ചില്ല.റെയ്ഡ് പൂര്‍ത്തിയാക്കിയ ശേഷം കസ്റ്റംസ് എക്സൈസ് ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കൊപ്പം എടുത്ത ഫോട്ടോയില്‍ രണ്ട് യുവതികളടക്കം ഏഴ് പേരുണ്ടായിരുന്നു. വാര്‍ത്താക്കുറിപ്പിലും അങ്ങനെയാണ് പറഞ്ഞത്. എന്നാല്‍ കോടതിയില്‍ എക്സൈസ് ഹാജരാക്കിയത് അഞ്ച് പേരെ മാത്രം. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത 9 മൊബൈല്‍ ഫോണില്‍ 5 എണ്ണം കാണാനില്ലായിരുന്നു. റെയ്ഡില്‍ പിടിച്ചെടുത്ത 15000 രൂപയില്‍ 5000 മാത്രമാണ് മഹസറില്‍ രേഖപ്പെടുത്തിയത്. ഹോട്ടലില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ റെയ്ഡ് പൂര്‍ത്തിയായ ശേഷമാണ് വിട്ടയച്ച യുവതിയും മറ്റൊരു യുവാവും സ്ഥലത്തെത്തിയതെന്നും തെളിവ് ഇല്ലാത്തതിനാല്‍ വിട്ടയച്ചെന്നുമാണ് മഹസര്‍ രേഖ.

ഏഴ് പ്രതികളും ഒരുമിച്ചെത്തിയതിന് സിസിടിവി ദൃശ്യങ്ങളും ഹോട്ടലിലെ രേഖകളും ഉള്ളപ്പോഴാണ് ഈ അട്ടിമറി. നായകളെ മറയാക്കിയാണ് സംഘം ലഹരിമരുന്ന് കടത്തുന്നതെന്ന് വ്യക്തമായിട്ടും ചട്ടം പാലിക്കാതെ ഇവയെ പ്രതികളുടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. ഇത്തരം കേസുകളില്‍ നായ്ക്കളെ മൃഗസംരക്ഷണ വകുപ്പിന് കൈമാറുകയാണ് ചെയ്യേണ്ടത്. മയക്കുമരുന്ന് കേസിലെ പ്രതികളില്‍ നിന്ന് പിടികൂടിയ മാന്‍ കൊമ്ബ് അപ്രക്ഷമായെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നതിന് പിറകെ വനം വകുപ്പ് സംഘം എക്സൈസ് ഓഫീസില്‍ എത്തുകയും മിനുട്ടുകള്‍ക്കുള്ളില്‍ മഹസറിലും എഫ്‌ഐആറിലും ഇല്ലാത്ത മാന്‍ കൊമ്പ് കണ്ടെടുക്കുകയും ചെയ്തു. മയക്കുമരുന്ന് കേസില്‍ മാന്‍ കൊമ്പ് ചേര്‍ക്കുന്നതിലെ ആശക്കുഴപ്പം കാരണമാണ് രേഖകളില്‍ ഇവ ഉള്‍പ്പെടുത്താതിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി വനം വകുപ്പ് വ്യക്തമാക്കി. മാന്‍ കൊമ്പ്പിടികൂടിയതില്‍ പ്രതികള്‍ക്കെതിരെ പുതിയ കേസ് റജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍ അറയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക