ലഖ്‌നൗ: അയോദ്ധ്യയിലെ രാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് ഭൂമി വാങ്ങിയതില്‍ വന്‍ അഴിമതിയെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത്. രണ്ടുകോടി രൂപ മാത്രം മൂല്യമുള്ള ഭൂമി 18.5 കോടി കൊടുത്തുവാങ്ങിയെന്നാണ് പ്രധാന ആരോപണം. ആംആദ്‌മി പാര്‍ട്ടി രാജ്യസഭ എം പി സഞ്ജയ് സിംഗ്, സമാജ്‌വാദി പാര്‍ട്ടി നേതാവ് പവന്‍ പാണ്ഡേ എന്നിവരാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
ക്ഷേത്രം പണിയാനായി വാങ്ങിയ ഭൂമി രജിസ്‌ടര്‍ ചെയ്യുമ്ബോള്‍ കാണിച്ചിരിക്കുന്നത് രണ്ട് കോടിയാണ്. എന്നാല്‍ രജിസ്ട്രേഷന്‍ കഴിഞ്ഞ് അഞ്ച് മിനിട്ടിന് ശേഷം ഭൂമിയുടെ ഉടമയ്ക്ക് 18.5 കോടി കൂടി നല്‍കിയെന്നാണ് ആരോപണം. രാമക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത്ത് റായിയുടെ പേരിലാണ് പണമിടപാട് നടന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു
ട്രസ്റ്റ് അംഗങ്ങളായ അനില്‍ മിശ്ര, അയോദ്ധ്യ മേയര്‍ റിഷികേശ് ഉപാദ്ധ്യായ എന്നിവര്‍ ഈ സ്ഥലം രജിസ്ട്രേഷനില്‍ സന്നിഹിതരായിരുന്നുവെന്ന് നേതാക്കള്‍ പറയുന്നു.വിവാദ ഇടപാടില്‍ സി ബി ഐയും ഇ ഡിയും അന്വേഷണം നടത്തണമെന്നാണ് ആവശ്യം. അതേസമയം, അഴിമതി ആരോപണം തള്ളി രാമക്ഷേത്ര ട്രസ്റ്റ് രംഗത്തെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്ബുണ്ടാക്കിയ കരാര്‍ പ്രകാരമുള്ള തുകയാണ് രണ്ട് കോടിയെന്നും. ഇപ്പോള്‍ ഈ ഭൂമിയുടെ വില വര്‍ദ്ധിച്ചെന്നുമാണ് ട്രസ്റ്റ് പറയുന്നത്. അത് കണക്കാക്കിയാണ് മാര്‍ച്ച് 18ന് വില്‍പ്പന നടക്കുമ്ബോള്‍ ഇപ്പോഴത്തെ മതിപ്പ് വില നല്‍കിയതെന്നാണ് ട്രസ്റ്റ് അധികൃതര്‍ പറയുന്നത്.