![](https://keralaspeaks.news/wp-content/uploads/2024/06/images-28-556x470.jpeg)
പി.ജെ. ജോസഫിന്‍റെ പ്രസ്താവന അപക്വമെന്ന് കേരള കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്.തെരഞ്ഞടുപ്പില്‍ ജയവും തോല്‍വിയും സ്വാഭാവികമാണ്. 1989 ല്‍ മൂവാറ്റുപുഴയില്‍ മത്സരിക്കുമ്ബോള്‍ പി.ജെ. ജോസഫ് പക്ഷത്തിന് വലിയ തോല്‍വിയുണ്ടായപ്പോള്‍ കേരള കോണ്‍ഗ്രസ് -എം ഇത്തരത്തില്‍ പ്രതികരിച്ചിട്ടില്ല.
ഇത്തവണ പാലായിലും കടുത്തുരുത്തിയിലും യുഡിഎഫിന് വലിയ വോട്ടുചോര്‍ച്ചയുണ്ടായി. പാര്‍ലെമെന്‍റിലേക്ക് നടന്ന തെരഞ്ഞടുപ്പ് എന്ന നിലയില്‍ പൊതുവായ ഒരു ട്രെന്‍റിന്‍റെ ഭാഗമായാണ് കോട്ടയത്ത് ഇടതുമുന്നണി സ്ഥാനാര്‍ഥി പരാജയപ്പെട്ടത്. കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ജനകീയ അടിത്തറ ഇപ്പോഴും ശക്തമാണ്- സ്റ്റീഫന്‍ ജോര്‍ജ് പറഞ്ഞു.
എന്നാൽ കെഎം മാണിയുടെ മരണശേഷം പാർട്ടി ശക്തി കേന്ദ്രങ്ങളിൽ ഒന്നും വിജയിക്കാൻ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. പാലായും കടുത്തുരുത്തിയും അടക്കമുള്ള മണ്ഡലങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ ദയനീയമായി പിന്നോക്കം പോയി. തോമസ് ചാഴികാടന്റെ സ്വന്തം മണ്ഡലവും, മന്ത്രി വാസവൻ പ്രതിനിധീകരിക്കുന്ന മണ്ഡലവുമായ ഏറ്റുമാനൂരിലും പതിനായിരത്തിലധികം വോട്ടുകൾക്കാണ് പിന്നിൽ പോയത്.