![](https://keralaspeaks.news/wp-content/uploads/2024/06/n6169176141718215209880ae249bb199f8720cafce86dd2baaff9cee6416a18cd737921bbf5bf68d2341b4-780x470.jpg)
സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് സുരേഷ് ഗോപിയെ പുകഴ്‌ത്തിയവർ രാഷ്‌ട്രീയത്തില്‍ ഇറങ്ങിയപ്പോള്‍ അച്ഛനെതിരെ തിരിഞ്ഞത് തനിക്ക് ഞെട്ടല്‍ ഉണ്ടാക്കിയെന്ന് ഗോകുല്‍ സുരേഷ്. എന്നാല്‍ പരിഹാസങ്ങളെ അദ്ദേഹം കാര്യമായി എടുക്കാറില്ലെന്നും സ്വന്തം വഴിവെട്ടിയാണ് അച്ഛൻ മുന്നോട്ടുപോകുന്നതെന്നും ഗോകുല്‍ പറഞ്ഞു. തനിക്ക് രാഷ്‌ട്രീയത്തില്‍ ഇറങ്ങാൻ തോന്നിയാല്‍ ഇറങ്ങുമെന്നും താരം വെളിപ്പെടുത്തി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ രാഷ്‌ട്രീയ കാഴ്ചപ്പാടുകളെക്കുറിച്ച് ഗോകുല്‍ മനസ്സ് തുറന്നത്.
“ആദ്യതവണ മത്സരിക്കുമ്ബോള്‍ തൃശ്ശൂർ അച്ഛൻ എടുക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു. പക്ഷേ, അന്ന് എടുത്തില്ല. ഇതാണ് അതിന്റെ സമയം. ചവിട്ടു കിട്ടി താഴെ കിടക്കുന്ന ആള്‍ കയറി വരുമ്ബോള്‍ ആണല്ലോ ആഘോഷിക്കാനും ആഘോഷിക്കപ്പെടാനും വകയുള്ളത്. അടികൊടുത്ത് ഇരുത്തിയ ജനങ്ങള്‍ തന്നെ അച്ഛനെ ഉയർത്തി. ആ രണ്ട് എക്സ്പീരിയൻസും അച്ഛന് വിധിച്ചിട്ടുണ്ടായിരിന്നിരിക്കണം”.
“സിനിമയില്‍ അഭിനയിക്കുമ്ബോള്‍ അച്ഛൻ നല്ല വ്യക്തിയാണെന്ന് പറഞ്ഞവർ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിയപ്പോള്‍ നേരെ തിരിഞ്ഞു. ഇന്ത്യ തന്നെ നശിപ്പിക്കാൻ പോകുന്ന ഒരാളായിട്ട് ചിത്രീകരിക്കാൻ തുടങ്ങി. അപ്പോള്‍ അച്ഛൻ രാഷ്‌ട്രീയത്തില്‍ വരേണ്ടതില്ലായിരുന്നു എന്ന് എനിക്ക് തോന്നി. ആദ്യം എനിക്ക് ഷോക്കായിരുന്നു. പിന്നെ മനസ്സിലായി, അച്ഛന്റെ കാര്യത്തില്‍ മാത്രമല്ല എല്ലാവർക്കും ഇതുതന്നെയാണ് അവസ്ഥ. ആരെ വേണമെങ്കിലും സ്വിച്ച് ഇട്ടതുപോലെ നല്ലവനുമാക്കാം മോശക്കാരനുമാക്കാം”.
“അച്ഛന് ഒന്നും ഒരു വിഷയമല്ല. ആരെന്തു പറഞ്ഞു, പറഞ്ഞില്ല, സപ്പോർട്ട് ചെയ്തു, സപ്പോർട്ട് ചെയ്തില്ല, സ്നേഹിതൻ കുറ്റം പറഞ്ഞോ, ശത്രു നല്ലത് പറഞ്ഞോ ഇങ്ങനെ ഒന്നും അച്ഛൻ ചിന്തിക്കാറില്ല. അച്ഛൻ അദ്ദേഹത്തിന് ഒരു തനി വഴി വെട്ടി പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ആവശ്യമായി വന്നാല്‍, പ്രായവും പക്വതയും എനിക്ക് വന്നെന്നു തോന്നിയാല്‍ ഞാനും രാഷ്‌ട്രീയത്തില്‍ ഇറങ്ങിയേക്കാം. അത് ഈ രാഷ്‌ട്രീയം തന്നെ ആയിരിക്കണമെന്ന് നിർബന്ധവുമില്ല. രാജ്യത്തിന് ഗുണകരമാകുന്ന ഒരാളായി നമ്മള്‍ വരുമെങ്കില്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതില്‍ തെറ്റൊന്നുമില്ല. നിലവില്‍ അങ്ങനെ ഒരു വിചാരവുമില്ല” -ഗോകുല്‍ സുരേഷ് പറഞ്ഞു.