വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലെത്തിയ നവവധു സാക്ഷിയായത് വരന്റെ അടുപ്പക്കാരി എന്ന് അവകാശപ്പെട്ട 35കാരി ഉണ്ടാക്കിയ കോലാഹലങ്ങൾക്ക്; നാട്ടുകാർ അറിയിച്ചതോടെ പോലീസ് എത്തി; വധുവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ വരനും കുടുംബത്തിനും എതിരെ: വഞ്ചന കുറ്റത്തിന് കേസെടുത്ത് പോലീസ്: തിരുവനന്തപുരത്ത് നടന്നത് അതിനാടകീയ സംഭവങ്ങൾ – വിശദാംശങ്ങൾ വായിക്കാം.
മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാർ മനഃപൂർവ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി. അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വർണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുൻ വിവാഹം കഴിച്ചതെന്നും ഇവർ ആരോപിച്ചു. സംഭവത്തില്‍ നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനും എതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
കബളിപ്പിച്ച് വിവാഹം നടത്തിയെന്ന് ആരോപിച്ച് യുവാവിനെതിരേ നവവധുവും കുടുംബവും പരാതി നല്‍കി. തിരുവനന്തപുരം കരമന സ്വദേശി മിഥുനെതിരേയാണ് യുവതിയും കുടുംബവും പോലീസിനെ സമീപിച്ചത്. കഴിഞ്ഞദിവസമായിരുന്നു പരാതിക്കാരിയുടെയും മിഥുന്റെയും വിവാഹം.
എന്നാല്‍, വിവാഹം കഴിഞ്ഞ് നവദമ്ബതിമാർ വരന്റെ വീട്ടിലെത്തിയപ്പോള്‍ മറ്റൊരു യുവതി ഇവിടെയെത്തി. മിഥുനുമായി ബന്ധമുണ്ടെന്ന് പറഞ്ഞാണ് 35-കാരി വന്നത്. ഇതോടെ തർക്കം ഉടലെടുക്കുകയും നാട്ടുകാർ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു.മിഥുന് പല പെണ്‍കുട്ടികളുമായി ബന്ധമുണ്ടെന്നും ഇത് വീട്ടുകാർ മനഃപൂർവ്വം മറച്ചുവെച്ചെന്നുമാണ് നവവധുവിന്റെയും കുടുംബത്തിന്റെയും പരാതി.
അന്വേഷിച്ച സമയത്ത് ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ രണ്ടോ മൂന്നോ സ്ത്രീകളുമായി ബന്ധമുണ്ടെന്ന് അറിയുന്നു. സ്വർണാഭരണം കൈക്കലാക്കി വിദേശത്ത് കടക്കാനായാണ് മിഥുൻ വിവാഹം കഴിച്ചതെന്നും ഇവർ ആരോപിച്ചു. സംഭവത്തില്‍ നവവധുവിന്റെ പരാതിയില്‍ മിഥുനും കുടുംബത്തിനും എതിരേ വഞ്ചനാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.