ദുബായില്‍ നിന്നും ഇന്ത്യയിലേക്ക് 18 കോടിയുടെ സ്വർണം കടത്താൻ ശ്രമിച്ചതിന് മുംബൈ വിമാനത്താവളത്തില്‍ പിടിയിലായെന്ന റിപ്പോർട്ടിന് പിന്നാലെ അഫ്ഗാനിസ്താൻ നയതന്ത്ര ഉദ്യോഗസ്ഥ സാകിയ വാർദക് രാജിവച്ചു. കഴിഞ്ഞ മാസമാണ് നടപടിക്കാസ്പദമായ സംഭവമുണ്ടായത്. 18.6 കോടി രൂപ വിലമതിക്കുന്ന 25 കിലോഗ്രാം സ്വർണം ദുബായില്‍നിന്ന് കടത്താൻ ശ്രമിക്കുന്നതിനിടെ മുംബൈയില്‍ ഡിആർഐയുടെ പിടിയിലായെന്നാണ് റിപ്പോർട്ട്.

മുംബൈയിലെ അഫ്ഗാൻ കോണ്‍സല്‍ ജനറല്‍ ഓഫീസില്‍ രണ്ടുവർഷം പ്രവർത്തിച്ചിരുന്ന സാകിയ കഴിഞ്ഞവർഷംമുതല്‍ ഡല്‍ഹിയിലെ അഫ്ഗാൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി സേവനമനുഷ്ഠിക്കുകയായിരുന്നു. തനിക്കെതിരേ വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ രാജിവെക്കുകയാണെന്ന് എക്‌സില്‍ സാകിയ കുറിച്ചു. എന്നാല്‍, ഏപ്രില്‍ 25 ന് ഡിആർഐ സാകിയയുടെ കൈയില്‍ നിന്ന് 25 കിലോഗ്രാം സ്വർണം പിടിച്ചെടുത്തുവെന്ന റിപ്പോർട്ടിനെക്കുറിച്ച്‌ പ്രസ്താവനയില്‍ പരാമർശമില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വ്യവസ്ഥിതിയിലെ ഏക വനിതാ പ്രതിനിധിയായ തന്നെ അന്യായമായി ലക്ഷ്യമിടുന്നുവെന്നാണ് സാകിയ വിശദീകരിക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടയില്‍, എനിക്ക് നേരെ മാത്രമല്ല, കുടുംബത്തിനും ബന്ധുക്കള്‍ക്കും നേരെ നിരവധി വ്യക്തിപരമായ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. സംഘടിതമാണെന്ന് തോന്നിക്കുന്ന ഇത്തരം ആക്രമണങ്ങള്‍, തന്റെ കർത്തവ്യനിർവഹണത്തെ സാരമായി ബാധിച്ചുവെന്നും അവർ പറഞ്ഞു.

“എന്നെ വ്യക്തിപരമായി അപകീർത്തിപ്പെടുത്താനും എന്റെ പരിശ്രമങ്ങളെ ദുർബലപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ ആക്രമണങ്ങളുടെ നിരന്തരവും ഏകോപിതവുമായ സ്വഭാവം, സഹിക്കാവുന്ന പരിധി മറികടന്നിരിക്കുന്നു. ക്രിയാത്മകമായ സഹായത്തിലും പിന്തുണയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, ഈ സംവിധാനത്തിനുള്ളിലെ ഏക വനിതാ പ്രതിനിധിയെയാണ് അന്യായമായി ലക്ഷ്യമിടുന്നതെന്ന് കൂടുതല്‍ വ്യക്തമാണ്,” – സാകിയ ആരോപിച്ചു.

തന്റെ ഭരണകാലത്ത് നല്‍കിയ അചഞ്ചലമായ പിന്തുണയ്ക്ക് ഇന്ത്യൻ സർക്കാരിന് നന്ദി പറയുന്നതായും സാകിയ വ്യക്തമാക്കി. “കഴിഞ്ഞ മൂന്ന് വർഷമായി ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം പ്രവർത്തിക്കുന്നത് ഒരു വലിയ പദവിയാണ്. നമ്മുടെ രാഷ്ട്രങ്ങള്‍ തമ്മിലുള്ള പുരോഗതിക്കായുള്ള സഹകരണപരമായ ശ്രമങ്ങള്‍ക്കും പങ്കിട്ട കാഴ്ചപ്പാടിനും ഞാൻ നന്ദിയുള്ളവളാണ്”- സാകിയ പറഞ്ഞു.2023 നവംബറിലാണ് സാകിയ അഫ്ഗാനിസ്താൻ എംബസിയില്‍ ആക്ടിങ്‌ അംബാസിഡറായി ചുമതലയേറ്റത്. സാകിയയുടെ രാജിസംബന്ധിച്ച്‌ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചിട്ടില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക