തിരുവനന്തപുരം കല്ലമ്ബലം പുല്ലൂര്‍മുക്കില്‍ യുവാവ് നഗ്നനായി വന്ന് ആട്ടിൻകുട്ടിയെ പീഡിപ്പിച്ച്‌ കൊന്നതായി പരാതി. അബ്ദുള്‍ കരീമിന്റെ വീട്ടില്‍ വളര്‍ത്തിയ ആറുമാസം പ്രായമായ ആട്ടിൻകുട്ടിയെ പീഡിപ്പിച്ചതായാണ് പരാതി. പ്രതി ശങ്കരൻ എന്ന് വിളിക്കുന്ന അജിത്തിനെ ഇതുവരെ പിടികൂടാനായിട്ടില്ല. വീടിന് പുറത്തുള്ള കുളിമുറിയില്‍ സ്ഥിരമായി ആളനക്കം ഉണ്ടായിരുന്നതായി അബ്ദുള്‍ കരീം പറയുന്നു.

രാത്രിയില്‍ കുളിമുറിയില്‍ ഒരാള്‍ കയറി കുളിക്കുകയും സ്ത്രീകളുടെ വസ്ത്രം ധരിക്കുകയും ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയായിരുന്നു അബ്ദുള്‍ കരീം സിസിടിവി സ്ഥാപിച്ചത്. ഈ സിസിടിവിയിലാണ് ആട്ടിൻകുട്ടിയെ പിടിച്ച്‌ കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞത്. പുലര്‍ച്ചെ വീട്ടിലെത്തിയ പ്രതി ആട്ടിൻകൂട്ടില്‍ നിന്ന് നാല് മാസം പ്രായമുള്ള പെണ്‍ ആട്ടിൻകുട്ടിയെ തെരഞ്ഞ് പിടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നീട് സമീപത്തെ വയലില്‍ നിന്നാണ് ആടിന്‍റെ മൃതശരീരം കിട്ടിയത്. ആട്ടിൻകുട്ടിയുടെ ശരീര ഭാഗങ്ങള്‍ മുറിച്ച നിലയിലായിരുന്നു കണ്ടെത്തിയത്. കഴുത്തില്‍ മുറിവുമുണ്ടായിരുന്നു. ഇതിന് മുമ്ബ് പശുക്കുട്ടിയെയും ഇയാള്‍ ഇത്തരത്തില്‍ പീഡനത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നാണ് വീട്ടുകാര്‍ പറയുന്നത്. അതെ സമയം പ്രതിയെ സഹായിച്ച രണ്ടുപേരെ കല്ലമ്ബലം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വര്‍ക്കല സ്വദേശി അസീം, കോട്ടറക്കോണം സ്വദേശി രാജേഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക