47കാരിയോടൊപ്പംബൈക്കില്‍ കടപുഴ പാലത്തില്‍ എത്തിയ പെരുമ്ബുഴ സ്വദേശിയായ 22 കാരൻ കല്ലടയാറ്റില്‍ ചാടി മരിച്ചു. കുണ്ടറ പെരുമ്ബുഴ പഴങ്ങാലം കാഞ്ഞിരവിള വീട്ടില്‍ ഗ്രെയ്സണ്‍ (22) ആണ് മരിച്ചത്. കുണ്ടറയിലെ ഒരു ഗ്യാസ് ഏജൻസിയിലാണ് യുവാവും ഈ സ്ത്രീയും ജോലി ചെയ്യുന്നത്. സ്ത്രീയോടൊപ്പം ബൈക്കില്‍ വരവെ ഇരുവരും തമ്മില്‍ വാക്കു തർക്കം ഉണ്ടാകുകയും പാലത്തിലെ ഇരുട്ടു മൂടിയ ഭാഗത്ത് വച്ച് സ്ത്രീ ബൈക്കില്‍ നിന്നും നിർബന്ധപൂർവ്വം ഇറങ്ങുകയും ചെയ്തതായി നാട്ടുകാർ പറയുന്നു.
ഇവർ പാലത്തില്‍ നിന്നും ചാടിയതാണെന്ന ധാരണയിലാണ് ഗ്രെയ്സണ്‍ ആറ്റിലേക്ക് ചാടിയതെന്നാണ് പൊലീസ് നിഗമനം. എന്നാല്‍ സ്ത്രീ ചാടിയിരുന്നില്ല. ഈ സ്ത്രീയെപരിസരത്തു നിന്നും നാട്ടുകാർ കണ്ടെത്തിയിരുന്നു. ശാസ്താംകോട്ടയില്‍ നിന്നും എത്തിയ അഗ്നിശമനസേന യുവാവിന്റെ മൃതദേഹം കരയ്ക്കെടുത്ത് കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് അനന്തര നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
കുണ്ടറയിലെ ഒരു ഗ്യാസ് ഏജൻസിയില്‍ ജോലി ചെയ്യുന്ന ഇരുവരും സാമ്ബത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നു. കടുത്ത സാമ്ബത്തിക ബാധ്യതയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ലഭ്യമായ വിവരം.സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിശദമായ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്ന് കിഴക്കേ കല്ലട പൊലീസ് സി.ഐ അരുണ്‍ ന്യൂസ്ദെൻ ചാനലിനോടു പറഞ്ഞു.