ബെന്യാമിന്റെ ആടുജീവിതം എന്ന നോവല്‍ അതേ പേരില്‍ സിനിമ ആക്കിയിരിക്കുകയാണ് സംവിധായകൻ ബ്ലെസ്സി. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉയരുന്ന രാഷ്ട്രീയ വിമർശനത്തിനും ട്രോളുകള്‍ക്കും ആടുജീവിതവും ഭാഗമാകുന്നുണ്ട്.ആട് ജീവിതത്തില്‍ മരുഭൂമിയിലെ പാമ്ബുകള്‍ വരുന്ന സീൻ ഐഫോണിലാണ് ഷൂട്ട് ചെയ്തത് എന്ന് ക്യാമറാമാൻ സുനില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്.

ആ വെളിപ്പെടുത്തലിനെ തുടർന്ന് ധാരാളം ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത് .നിഷ്ക്കളങ്കമായ ട്രോളുകള്‍ അല്ല അവയൊന്നും. ബിജെപിയും സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള യുദ്ധം ആയിട്ടാണ് ഈ ഒരു ട്രോള്‍ മാറിയത്. പൃഥ്വിരാജിനെ ആദ്യമായി കാണിച്ച സീൻ എടുത്തത് കെ ഫോണിലാണെന്ന് ഡിവൈഎഫ്‌ഐക്കാർ പറയുന്നു എന്ന് ബിജെപി അനുഭാവികള്‍ അവകാശപ്പെടുമ്ബോള്‍ ബക്കറ്റ് പിരിവ് നടത്തിയാണോ ഐഫോണ്‍ വാങ്ങിയത് എന്ന് കോണ്‍ഗ്രസ് പക്ഷം ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആടുജീവിതം മുഴുവൻ കെ ഫോണില്‍ ആണ് എടുത്തത് എന്ന് മറുപടി വീണ്ടും കടന്നു വരുന്നു അതിന് മറുപടിയായി മോദിജിയുടെ ഫണ്ടില്‍ നിന്ന് കിട്ടിയ കാശ് എടുത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്ന് സി പി എം അനുഭാവികള്‍ പരിഹസിക്കുന്നുണ്ട്. കൂടാതെ അഭിനയിച്ചു തളർന്നവർക്ക് ചിന്ത ജെറോമിന്റെ പൊതിച്ചോറ് കൊടുത്തുവെന്നുമെല്ലാം പരിഹാസം ഉയരുന്നുണ്ട്.

ട്രോളുകള്‍ എങ്ങനെയാണ് രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കുള്ള വിഭവമായി മാറുന്നത് എന്നുള്ള തെളിവാണ് ഇത്തരം ട്രോളുകള്‍. ആട് ജീവിതത്തിൻറെ പ്രമോഷനായി നടക്കുന്ന കാര്യങ്ങള്‍ എല്ലാം തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ക്കുള്ള വിഭവമായി മാറിയിരിക്കുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക