മലപ്പുറം: തീ കെടുത്തുക മാത്രം അല്ല അറിയുന്നത് എന്ന് അഗ്നിശമന സേന മുന്‍പേ തെളിയിച്ചതാണ്. മലപ്പുറം ചട്ടിപ്പറമ്ബില്‍ അത് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ചു. അലുമിനിയം പാത്രത്തില്‍ കുടുങ്ങിയ രണ്ട് വയസുകാരനെ ആണ് രക്ഷിച്ചത്.ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.

ചട്ടിപ്പറമ്ബ് സ്വദേശി പാട്ടുപാറയില്‍ അബ്ദുല്‍ വഹാബിന്റെ മകന്‍ യുവാന്‍ ജൂത് ആണ് പാത്രത്തിന് ഉള്ളില്‍ കുടുങ്ങിയത്. അടുക്കളയില്‍ കളിച്ചു കൊണ്ടിരിക്കെ ആയിരുന്നു സംഭവം. അലൂമിനിയം പാത്രത്തിനുള്ളിലേക്ക് ഇറങ്ങിയ കുട്ടി നെഞ്ചോളം ഭാഗം പാത്രത്തിനുള്ളില്‍ കുടുങ്ങി പോകുകയായിരുന്നു. വീട്ടുകാര്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ കുട്ടിയെയും കൊണ്ട് മലപ്പുറം ഫയര്‍ സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാത്രത്തിനുള്ളില്‍ കുട്ടി ഇരിക്കുന്ന നിലയിലായിരുന്നു. മലപ്പുറം അഗ്നി രക്ഷാ സേനാംഗങ്ങള്‍ പത്തു മിനിറ്റോളം പണിപ്പെട്ടാണ് ഷിയേഴ്‌സ് ഉപയോഗിച്ച്‌ പാത്രം മുറിച്ച്‌ കുട്ടിയെ രക്ഷപ്പെടുത്തിയത്. സ്റ്റേഷന്‍ ഓഫീസര്‍ എം. അബ്ദുല്‍ ഗഫൂറിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ ജി. സുനില്‍ കുമാര്‍, ആര്‍. വി. സജികുമാര്‍, സേനാംഗങ്ങളായ ടി. പി. ബിജീഷ്, എം. നിസാമുദ്ധീന്‍, വി. അബ്ദുല്‍ മുനീര്‍, എല്‍. ഗോപാലകൃഷ്ണന്‍, സി. പി. അന്‍വര്‍, കെ. വിപിന്‍, ടി. കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക