വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി മർദ്ദനമേറ്റു മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നതിനിടെ ഒരു പ്രവർത്തകനെ പൊലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകാൻ നടത്തിയ ശ്രമം ടി. സിദ്ദിഖ് എം.എല്‍.എയുടെ ഇടപെടലിനെ തുടർന്ന് പൊളിഞ്ഞു. പൊലീസ് ജീപ്പിനു പിന്നാലെ ഓടിയാണ് ബലം പ്രയോഗിച്ചു ജീപ്പില്‍ കയറ്റിക്കൊണ്ടുപോയ പ്രവർത്തകനെ മോചിപ്പിച്ചത്.

പ്രവർത്തകനെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് എം.എല്‍.എ ഡി.വൈ.എസ്.പിയോട് ചോദിച്ചപ്പോള്‍ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നുവെന്നാണ് മറുപടി പറഞ്ഞത്. കോളറില്‍ പിടിച്ചാണോ ഹോസ്പിറ്റലില്‍ കൊണ്ടുപോകുന്നത് എന്ന് ചോദിച്ചാണ് എം.എല്‍.എ ജീപ്പിനു പിന്നാലെ ഓടിച്ചെന്നത്. ഇതിനിടെ ജീപ്പ് അതിവേഗം മുന്നോട്ടെടുത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ജീപ്പിനുള്ളില്‍നിന്നും പ്രവർത്തകൻ വാതില്‍ തുറന്നു ചാടാൻ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതോടെ ഏതാനും പ്രവർത്തകർ പൊലീസ് ജീപ്പിന് മുന്നില്‍ ചാടി തടഞ്ഞുനിർത്തി. തുടർന്ന്, എം.എല്‍.എയുടെ നേതൃത്വത്തില്‍ പ്രവർത്തകനെ ജീപ്പില്‍നിന്ന് ഇറക്കി കൊണ്ടുപോകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക