കേരളത്തിന്റെ അയല്‍സംസ്ഥാനമായ കർണാടകയിലെ ബെംഗളൂരു നഗരം വെള്ള ക്ഷാമം കൊണ്ട് വലയുകയാണ്. അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പോലും വെള്ളമില്ലാത്ത അവസ്ഥയാണ് നഗരത്തില്‍. മുപ്പത് വര്‍ഷത്തിനിടയിലെ ഏറ്റവും കടുത്ത വരള്‍ച്ചയാണ് കര്‍ണാടക അനുഭവിക്കുന്നത്. ജലദൗര്‍ലഭ്യം മാത്രമല്ല, ജലസ്രോതസുകള്‍ ഇല്ലാതാകുന്നതടക്കമുള്ള പ്രതിസന്ധികളിലൂടെയാണ് ബെംഗളൂരു കടന്നുപോകുന്നത്. ബെംഗളൂരുവിലെ ഏതാണ്ട് മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിക്കഴിഞ്ഞെന്ന് കഴിഞ്ഞ ദിവസം ഉപമുഖ്യമന്ത്രി പറഞ്ഞിരുന്നു.
ബെംഗളൂരുവിലെ ഈ കടുത്ത ജലക്ഷാമത്തില്‍ നിന്ന് നേട്ടം കൊയ്യാനാണ് കേരളത്തിന്റെ തീരുമാനം. അതെങ്ങനെ ആണെന്നതായിരിക്കും പലരുടെയും സംശയം. ബെംഗളൂരു നഗരത്തിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നിലേക്കാണ് കേരളത്തിന്റെ കണ്ണ്. ഇന്ത്യയുടെ ഐടി ഹബ്ബ് ആണ് ബെംഗളൂരു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സാങ്കേതിക കേന്ദ്രം കൂടിയാണിത്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ഫേസ്ബുക്ക്, ഗൂഗിള്‍ എന്നിവയുള്‍പ്പെടെ ലോകത്തിലെ ഏറ്റവും പ്രശസ്തമായ കമ്ബനികളുടെ ഗവേഷണ-വികസന കേന്ദ്രങ്ങള്‍ ബെംഗളൂരുവില്‍ ഉണ്ട്.
നാല് ദശലക്ഷത്തിലധികം ആളുകളാണ് ബംഗളുരുവിലെ ഐടി മേഖലകളില്‍ ജോലി ചെയ്യുന്നത്. കൂടാതെ പ്രതിവർഷം 120 ബില്യണ്‍ യൂറോയുടെ സോഫ്റ്റ് വെയർ കയറ്റുമതി ബംഗളുരുവില്‍ നടക്കുന്നു. ചുരുക്കി പറഞ്ഞാല്‍ ഏഷ്യയിലെ സിലിക്കണ്‍ വാലിയാണ് ബെംഗളൂരു. ദീർഘകാലമായി ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്ബനികള്‍ക്ക് പുറമെ പുതിയ പുതിയ കമ്ബനികളും നഗരത്തിന്റെ വളർച്ചയുടെ ഭാഗമാവുന്നുണ്ട്. ഉയർന്ന നിലവാരത്തിലുള്ള ഇൻഫ്രാസ്ട്രക്ചറുകളുള്ള മികച്ച ഇൻ-ക്ലാസ് ടെക്നോളജി പാർക്കുകളുടെ ഒരു കൂട്ടമാണ് ബാംഗ്ലൂരിലുള്ളത്. 2021 ല്‍ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ടെക് ഹബ്ബായി തിരഞ്ഞെടുക്കപെട്ടിരുന്നു.
ഇത്രയും വലിയ തോതില്‍ പ്രവർത്തിക്കുന്ന ബംഗളുരുവിലെ കുടിവെള്ള ക്ഷാമം വലിയ തോതിലാണ് ബാധിച്ചിട്ടുള്ളത്. ബെംഗുരുവിലെ താമസക്കാർക്ക് പോലും ദിനം ദിന ആവശ്യങ്ങള്‍ക്ക് കുടിവെള്ളം കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തില്‍ നഗരത്തിലെ പ്രമുഖ ഐടി കമ്ബനികളെ സംസ്ഥാനത്തേക്ക് ക്ഷണിക്കുകയാണ് മന്ത്രി പി രാജീവ്. ആവോളം വെള്ളവും സൗകര്യങ്ങളും അടങ്ങുന്ന മോഹ വാദ്ഗാനങ്ങളാണ് അദ്ദേഹം മുന്നോട്ട് വെക്കുന്നത് .
ബെംഗളുരുവിലെ ജലക്ഷാമം കേരളത്തിന് ഗുണം ചെയ്യുമോ ? ഐടി സ്ഥാപനങ്ങള്‍ക്ക് കേരളത്തിൻ്റെ ക്ഷണപത്രംബെംഗളൂരിവിലെ ഐടി ഹബ്ബില്‍ നിന്ന് തിമിംഗലം കൊത്തുമെന്ന് തന്നെ കരുതിയാണ് കേരളത്തില്‍ നിന്ന് മന്ത്രി പി രാജീവ് ചൂണ്ടയിടുന്നത്. ബംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി ജലക്ഷാമമില്ലാത്ത കേരളത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഐടി കമ്ബനികള്‍ക്ക് ക്ഷണം അയച്ചത്. ഐടി കമ്ബനികള്‍ക്ക് സമൃദ്ധമായ സൗകര്യങ്ങളും ധാരാളം ജലസ്രോതസ്സുകളും നല്‍കാൻ കേരളം തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
“സംസ്ഥാനത്ത് ചെറുതും വലുതുമായ 44 നദികളുണ്ട്, അതിനാല്‍ വെള്ളം ഒരു പ്രശ്നമല്ല. ബെംഗളൂരുവിലെ ജലപ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ടുകള്‍ വായിച്ചതിനുശേഷം, ഐടി കമ്ബനികള്‍ക്ക് എല്ലാ സൗകര്യങ്ങളും ധാരാളം വെള്ളവും വാഗ്ദാനം ചെയ്തുകൊണ്ട് കാതുകള്‍ എഴുതിയിട്ടുണ്ട്,” അദ്ദേഹം ദി ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. എന്നാല്‍ ഏതൊക്കെ കമ്ബനികള്‍ക്കാണ് നിലവില്‍ ക്ഷണം നല്കിയിട്ടുള്ളതെന്ന് വ്യക്തമല്ല. സിലിക്കണ്‍ വാലി പോലെ കേരളത്തെ വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കുന്നുണ്ട്.
സംസ്ഥാനത്തെ ഐടി മേഖലയുടെ മുഖങ്ങളാണ് രാജ്യത്തെ ആദ്യ ഐടി പേർക്കായി ടെക്നോപാർക്കും, ഇൻഫോപാർക്കും സൈബർ പാർക്കും. മറ്റു ചെറിയ ചില ഐടി പാർക്കുകളും സംസ്ഥാനത്തുണ്ട്. ലോകോത്തര ഐടി കമ്ബനികള്‍ ഈ മൂന്ന് ഐടി പാർക്കുകളുമായി പ്രവർത്തിച്ചു പോരുന്നുണ്ട്. നിലവിലെ കണക്കുകള്‍ പ്രകാരം ഒന്നര ലക്ഷത്തിലധികം പ്രൊഫെഷനുകള്‍ 1200 ഓളം കമ്ബനികളിലായി ഐടി പാർക്കുകളില്‍ ജോലി ചെയ്യുന്നുണ്ട്. കൂടാതെ അത്യാധുനിക സംവിധാനങ്ങള്‍ ഒരുക്കി ലോകോത്തര കമ്ബനികളെ ആകർഷിക്കാനും സംസ്ഥാന സർക്കാർ ശ്രമിക്കുന്നുണ്ട്.