റഷ്യൻ സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മനുഷ്യക്കടത്ത്‌ നടത്തിയെന്ന് ആരോപിച്ച്‌ സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ മൂന്ന് മലയാളികളും പ്രതികള്‍. കഴിഞ്ഞയാഴ്ചയാണ് തട്ടിപ്പ് കണ്ടെത്തി സിബിഐ കേസെടുത്തത്. ഡല്‍ഹിയിലെ സ്പെഷ്യല്‍ ക്രൈം ബ്യുറോ രജിസ്റ്റർ ചെയ്തിട്ടുള്ള കേസില്‍ ആകെ 14 പ്രതികളാണുള്ളത്. ഇതിലാണ് തിരുവനന്തപുരത്തുകാരായ മൂന്നുപേരും ഉള്‍പ്പെട്ടിരിക്കുന്നത്.

തുമ്ബ മേനംകുളം ഫാത്തിമ ആശുപത്രിക്കു സമീപം ടീന കോട്ടേ ജില്‍ ടോമി, കഠിനംകുളം തെരുവില്‍ തൈവിളാകത്തു റോബോ, പുതുക്കുറിച്ചി തെരുവില്‍ തൈവിളാകത്തു ജോബ് എന്നിവരാണ് പ്രതിപ്പട്ടികയിലുളള മലയാളികള്‍. കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ രാജ്യത്ത് ഏഴു കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. തിരുവനന്തപുരത്ത് പ്രതികളുടെ വീടുകളിലും രേഖകള്‍ക്കായി സിബിഐ സംഘം എത്തിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തമിഴ്നാട് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ പ്രതിപ്പട്ടികയിലുണ്ട്. മനുഷ്യക്കടത്ത്‌, വിശ്വാസ വഞ്ചന ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചേർത്തിട്ടുള്ളത്. സൈന്യത്തിലേക്ക് മാത്രമല്ല, റഷ്യയില്‍ ആരോഗ്യരംഗം അടക്കം വിവിധമേഖലകളില്‍ ജോലി വാഗ്ദാനം ചെയ്തും പ്രതികള്‍ മനുഷ്യക്കടത്തു നടത്തിയതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. വലിയ ശമ്ബളമാണ് വാഗ്ദാനം ചെയ്തിരുന്നത്. യുക്രെയിനുമായുള്ള യുദ്ധത്തിൻ്റെ സാഹചര്യവും പരിഗണിക്കാതെ പലരും തട്ടിപ്പില്‍ വീണുപോയത് ഇക്കാരണത്താലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക