വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസുകൾ പ്രതിയെ കോടതി വെറുതെ വിട്ടത് കേരളത്തിനു മുഴുവൻ ഞെട്ടൽ ഉണ്ടാക്കിയ സംഭവമാണ്. പീഡനമോ കൊലപാതകമോ പ്രോസിക്യൂഷന് തെളിയിക്കാൻ സാധിച്ചില്ല എന്നാണ് കോടതി വ്യക്തമാക്കിയത്. എന്നാൽ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്നത് കോടതി സ്ഥിരീകരിക്കുന്നുണ്ട്.

കേസന്വേഷിച്ച ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഗുരുതരമായ കൃത്യവിലോപം ഉണ്ടായി എന്നും കോടതി ചൂണ്ടിക്കാട്ടുന്നു. കുറ്റം ആരോപിക്കപ്പെട്ട യുവാവ് ഡിവൈഎഫ്ഐ നേതാവാണ്. അദ്ദേഹത്തിൻറെ പിതാവ് പാർട്ടിയുടെ സജീവ പ്രവർത്തകനും നേതൃനിരയിലുള്ള വ്യക്തിയാണെന്നും ആരോപണമുണ്ട്. ഏതായാലും ഇപ്പോൾ കോടതി വെറുതെ വിട്ട പ്രതിയുമായി എക്സ്ക്ലൂസീവ് അഭിമുഖവുമായി രംഗത്തെത്തിയിരിക്കുകയാണ് റിപ്പോർട്ടർ ടിവി. ഡോക്ടർ അരുൺകുമാർ ആണ് പ്രതിയെ അഭിമുഖം ചെയ്യുന്നത്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൃത്യമായ സിപിഎം അനുഭാവം വെച്ചുപുലർത്തുന്ന ദൃശ്യമാധ്യമമാണ് റിപ്പോർട്ടർ. അതുകൊണ്ടുതന്നെ പ്രതിയുടെ അഭിമുഖം ഇവർ സംരക്ഷണം ചെയ്യുന്നതും വിമർശന വിധേയമാകും എന്ന് ഉറപ്പാണ്. എന്തായാലും പ്രതിയെ വെറുതെ വിട്ടതോടെ സമൂഹ മനസാക്ഷിക്കുമെങ്കിൽ പോലീസ് ഇപ്പോൾ സംശയ നിഴലിലാണ്. പെൺകുട്ടിയുടെ കുടുംബം കേസിൽ പുനർ അന്വേഷണം ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്. ഏത് ഏജൻസിക്ക് അന്വേഷണം വിടുമെന്ന് ഇനി കണ്ടറിയേണ്ടതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക