കൊച്ചിയില്‍ നക്ഷ്ത്ര സൗകര്യത്തില്‍ ശീതീകരിച്ച ആഢംബര കെട്ടിടങ്ങളില്‍ അനാശാസ്യം. നടത്തുന്ന സർവീസുകളും യുവതികളെടെ വിവരങ്ങളും വെളിപ്പെടുത്തുന്ന റിസപ്ഷനിസ്റ്റ് യുവതിയുടെ ഞടുക്കുന്ന ഒളിക്യാമറ ദൃശ്യങ്ങള്‍ കർമ്മ ന്യൂസ് എന്ന് ഓൺലൈൻ മാധ്യമം പുറത്ത് വിട്ടു. ഇടപ്പള്ളി ചങ്ങപുഴ പാർക്കിന് പുറക് വശം ബി ടി എസ് റോഡില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ ബ്ളൂ ഫോണിക്സ് ഹെല്‍ത്ത് എന്ന പേരിലാണ് സ്ഥാപനം.
ചേർത്തല സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഈ കേന്ദ്രം. ഉടമ സി.പി.എമ്മിന്റെ ഒരു നേതാവാണ് എന്നും ഇവർ ആരോപിക്കുന്നു. കൊച്ചി നഗര ഹൃദയത്തിൽ എല്ലാ നിയമങ്ങളും നക്ഷത്ര സൗകര്യങ്ങളോടെ ഒരു വേശ്യാലയം നടക്കുന്നത് എന്ന് വീഡിയോ ദൃശ്യങ്ങൾ കണ്ടാൽ ആർക്കും മനസ്സിലാകും. അതുകൊണ്ടുതന്നെ അധികാരത്തിൽ പിടിയുള്ള ആരോ ആണ് ഉടമകൾ എന്ന ആരോപണം യാഥാർത്ഥ്യമാകാനേ വഴിയുള്ളൂ.
വളരെ കൗശലകരമായിട്ടാണ് റിസപ്ഷനിസ്റ്റ് ആയ യുവതി സംസാരിക്കുന്നത്. മസാജിനുള്ള റേറ്റ് മാത്രമാണ് താൻ പറയുന്നത് എന്നും എക്സ്ട്രാ സർവീസുകളുടെ കാര്യങ്ങൾ അകത്തു പോയി തെറാപ്പിസ്റ്റിനോട് സംസാരിക്കണം എന്നുമാണ് വ്യക്തമാക്കുന്നത്. രണ്ട് സ്ത്രീകൾ ഒരുമിച്ച് നഗ്നമായി മസാജ് ചെയ്യുകയോ ഓരോരുത്തർ മാറിമാറി വരികയോ ചെയ്യുന്ന ബട്ടർഫ്ലൈ സൗകര്യവും ഇവിടെയുണ്ടെന്ന് വ്യക്തമാക്കുന്നുണ്ട്. പണം കാർഡ് വഴിയോ ഗൂഗിൾ പേ വഴിയോ കൈമാറിയാൽ മതിയെന്നും ഇവർ വ്യക്തമാക്കുന്നു.