പ്രണയത്തിന്റെ പേരില്‍ സഹാദരിയെയും കാമുകനെയും യുവാവ് വെട്ടിക്കൊന്നു. മധുര തിരുമംഗലം സ്വദേശിനി മഹാലക്ഷ്മി, സതീഷ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മഹാലക്ഷ്മിയുടെ സഹോദരൻ പ്രവീണിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ചൊവ്വാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം.
കൊല്ലപ്പെട്ട മഹാലക്ഷ്മിയും സതീഷും നേരത്തെ അടുപ്പത്തിലായിരുന്നു. മൂന്നുവർഷം മുമ്ബ് മറ്റൊരാളുമായി മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞെങ്കിലും ഇവർ പിന്നീട് വിവാഹമോചനം നേടി വീട്ടില്‍ തിരിച്ചെത്തി. തുടർന്ന് സതീഷുമായി ബന്ധം തുടർന്നു. സഹോദരനായ പ്രവീണ്‍ ഈ ബന്ധത്തെ എതിർത്തെങ്കിലും സഹോദരി ഇത് അവഗണിച്ചു. ഇതാണ് കൊലപാതകത്തിന് കാരണമായത്.
ചൊവ്വാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന സതീഷിനെ പ്രവീണ്‍ തടഞ്ഞുനിർത്തിയാണ് ആക്രമിച്ചത്. ആദ്യം കണ്ണില്‍ മുളകുപൊടി വിതറിയശേഷമാണ് പ്രതി സതീഷിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം തല വെട്ടിമാറ്റി സമീപത്തെ ക്ഷേത്രത്തിന് സമീപം കൊണ്ടുവെയ്ക്കുകയുംചെയ്തു. ഇതിനുശേഷം വീട്ടിലെത്തിയ പ്രതി സഹോദരിയെയും വെട്ടിക്കൊല്ലുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രവീണ്‍ നാട്ടില്‍നിന്ന് മുങ്ങിയതായാണ് പോലീസ് നല്‍കുന്നവിവരം. ഇയാള്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.