ജീവിതം മാറ്റിമറിച്ച പാനിപൂരി കച്ചവടം. ഡല്‍ഹിയിലുള്ള തപ്സി ഉപധ്യായ് എന്ന ഇരുപത്തിരണ്ടുകാരി പാനിപൂരി വിറ്റ് ഥാർ വാങ്ങി. ബി ടെക് പഠനം കഴിഞ്ഞ ഈ പെണ്‍കുട്ടി ‘ബിടെക് പാനിപൂരി വാലി’ എന്ന പേരില്‍ കച്ചവടം തുടങ്ങുകയായിരുന്നു. പെണ്‍കുട്ടിയുടെ വിജയഗാഥ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാനും മറന്നില്ല.

ഇവരുടെ സ്റ്റാള്‍ തിലക് നഗറിലാണ്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 40 സ്റ്റാളുകളുണ്ടെന്നും ഇവർ വ്യക്തമാക്കുന്നു. ഇവർ ഥാർ ഓടിച്ചുപോകുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പാനിപൂരി വില്‍ക്കുന്ന സ്റ്റാള്‍ ഥാറില്‍ കെട്ടിവലിച്ച്‌ കൊണ്ടുവരുന്നതും വീഡിയോയില്‍ കാണാം. ഒരു ദിവസം കൊണ്ടല്ല, ആയിരം ദിവസങ്ങളുടെ പ്രയത്നത്തിന്റെ ഫലമായാണ് ഈ സ്വപ്ന നേട്ടത്തിലെത്തിയതെന്ന് ഈ വീഡിയോയില്‍ അവർ വ്യക്തമാക്കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഈ വീഡിയോ പങ്കുവെച്ചാണ് ആനന്ദ് മഹീന്ദ്ര ഇവരെ അഭിനന്ദിക്കുന്നത്. ‘എന്താണ് ഓഫ് റോഡ് വാഹനങ്ങളുടെ ലക്ഷ്യം? മുമ്ബ് പോകാൻ കഴിയാത്ത സ്ഥലങ്ങളില്‍ ആളുകളെ എത്താൻ സഹായിക്കുക. അസാധ്യമായത് പര്യവേക്ഷണം നടത്താൻ ആളുകളെ സഹായിക്കുക. പ്രത്യേകിച്ചും ഞങ്ങളുടെ കാറുകള്‍ ആളുകളെ ഉയർച്ചയിലേക്ക് എത്തിക്കാനും അവരുടെ സ്വപ്നങ്ങള്‍ കീഴടക്കാനും സഹായിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. എന്തുകൊണ്ടാണ് ഞാൻ ഈ വീഡിയോ ഇഷ്ടപ്പെടുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും’ -ആനന്ദ മഹീന്ദ്ര എക്സില്‍ കുറിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ കണ്ടത്.

കഴിഞ്ഞവർഷം തപ്സി ഉപധ്യായ് റോയല്‍ എൻഫീല്‍ഡിന്റെ ബൈക്ക് സ്വന്തമാക്കിയ വീഡിയോയും ഏറെ വൈറലായിരുന്നു. ബി.ടെക് പഠനത്തിനുശേഷമാണ് തപ്സി പുതിയ സംരംഭം തുടങ്ങുന്നത്. ആളുകള്‍ക്ക് ശുചിത്വപൂർണവും ആരോഗ്യകരവുമായ ഭക്ഷണം നല്‍കുകയാണ് തന്റെ ലക്ഷ്യമെന്ന് തപ്സി വ്യക്തമാക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക