ചങ്ങനാശ്ശേരി: ആണ്‍സുഹൃത്തിനെ പിടികൂടിയതിന്റെ പേരില്‍ പോലീസിനുനേരേ പെണ്‍കുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെല്‍വരാജ് എന്നിവരുടെ നേരേയാണ് പെണ്‍കുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ചുവടെ കാണാം.
ഗോശാലപ്പറമ്ബില്‍ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്. വിഷ്ണുവിനെ കോടതിയില്‍ ഹാജരാക്കി റിമാൻഡുചെയ്തു. ബാറില്‍ അക്രമം നടത്തിയതുള്‍പ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു.
യുവാവിന്റെ വീട്ടില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരംകിട്ടിയതിനെ തുടർന്ന് തൃക്കൊടിത്താനം എസ്.എച്ച്.ഒ. അനൂപ് ഡ്രൈവര്‍ക്കൊപ്പം സ്ഥലത്തെത്തി. പോലീസ് ചോദ്യംചെയ്യുകയും വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പില്‍ കയറ്റുകയും ചെയ്തു. ഈസമയം വിഷ്ണുവിനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തുകയുംചെയ്തു.