കൊരട്ടിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ട്രെയിനിന് മുന്നില്‍ ചാടി മരിച്ച നിലയില്‍. ഖന്നാ നഗറില്‍ കൊഴുപ്പള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടിക്കൊലപ്പെടുത്തിയശേഷം ട്രെയിനിനു മുന്നില്‍ ചാടി മരിച്ചത്. ബിനുവിനെ തടയാൻ ശ്രമിക്കുന്നതിനിടെ ഇവരുടെ രണ്ടു മക്കള്‍ക്കും പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നിലഗുരുതരമാണ്. കുടുംബവഴക്കും സാമ്ബത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
തിങ്കളാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ബിനു അവിടെനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പോലീസ് പരിസരത്ത് പരിശോധന നടത്തുന്നതിനിടെയാണ് കൊരട്ടിയില്‍ ഒരാള്‍ ട്രെയിൻതട്ടി മരിച്ചവിവരം അറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മരിച്ചത് ബിനുവാണെന്ന് സ്ഥിരീകരിച്ചത്.
ബിനുവിനെ തടയാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരുടെ പതിനൊന്ന് വയസുള്ള മകൻ അഭിനവ്, അഞ്ചുവയസ്സുള്ള മകള്‍ അനുഗ്രഹ എന്നിവർക്ക് പരിക്കേറ്റത്. വീടിനടുത്ത് ഉത്സവം നടക്കുന്നിടത്തേക്ക് കുട്ടികള്‍ ഓടിയെത്തിയപ്പോഴാണ് സമീപവാസികള്‍ സംഭവം അറിയുന്നത്. കുട്ടികളെ ആദ്യം ചാലക്കുടിയിലെ സ്വകാര്യാശുപത്രിയിലും പിന്നീട് ഗുരുതരമായി പരിക്കേറ്റ അഭിനവിനെ വിദഗ്ധ ചികിത്സക്കായി അപ്പോളോ ആശുപത്രിയിലും പ്രവേശിപ്പിച്ചു.