മതേതരം എന്ന പേരില്‍ വിശ്വാസങ്ങളെ ആക്ഷേപിക്കരുതെന്ന് സംവിധായകൻ അഖില്‍ മാരാർ. അയോദ്ധ്യയില്‍ പൂജിച്ച അക്ഷതം സ്വീകരിച്ച ചിത്രം പങ്ക് വച്ചായിരുന്നു അഖില്‍ മാരാരുടെ ഫേസ്ബുക്ക് കുറിപ്പ് . ആർ എസ് എസ് അഖിലേന്ത്യാ സമ്ബര്‍ക്ക പ്രമുഖ് ജയകുമാറില്‍ നിന്നാണ് അഖില്‍ മാരാർ അക്ഷതം സ്വീകരിച്ചത്. ഏതൊരു ക്ഷേത്രത്തിലെയും പ്രസാദം പോലെ ആദരവോടെ എത് സ്വീകരിച്ചുവെന്നും അഖില്‍ മാരാർ പറയുന്നു .
രാമ ക്ഷേത്രം വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടങ്ങള്‍ക്ക് ശേഷം പരമോന്നത നീതി പീഠം വിധി പറഞ്ഞ് സമവായത്തില്‍ തീര്‍പ്പ് കല്പിച്ചു ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു. ഇനിയും പഴയ വിഷയങ്ങള്‍ പറഞ്ഞു സമൂഹത്തില്‍ വിഷം കലര്‍ത്തി മനുഷ്യരെ തമ്മിലടിപ്പിക്കുന്ന മതേതര കോമാളികളെ നിങ്ങള്‍ ചെയ്യുന്നത് ഉള്ളില്‍ വര്‍ഗീയത യുടെ ലവലേശം പോലും ഇല്ലാത്ത മനുഷ്യരെ കൂടി വര്‍ഗീയ വാദികള്‍ ആക്കും എന്നതാണ്. മീഡിയ ഫണ്‍ എന്ന ചാനലില്‍ 3 കഴുതകള്‍ നടത്തുന്ന ഒരു ചർച്ച കമ്മ്യുണിസ്റ്റ്കാരനായ ഒരു ഹിന്ദു കണ്ടാലും അവന്‍ വര്‍ഗീയ വാദി ആയി മാറും. സത്യത്തില്‍ ഈ മീഡിയ ഫണ്‍ ബിജെപി യുടെ വളര്‍ച്ചയ്‌ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു എന്ന് തോന്നുന്നു.
അതോടൊപ്പം സുരേഷ് ഗോപി അടുത്ത തവണ തൃശൂര്‍ ജയിക്കും എന്ന കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അത് അദ്ദേഹത്തിന്റെ മിടുക്ക് കൊണ്ടോ ബിജെപി യുടെ സംഘടനാ സംവിധാനം കൊണ്ടോ ആയിരിക്കില്ല. സഖാക്കളുടെ പ്രചാരണവും പ്രതാപന്റെ വിവരകേടും കൂട്ടത്തില്‍ കുറെ മാദ്ധ്യമ കോമരങ്ങളും നടത്തുന്ന കൂത്ത് കൂടി ചേരുമ്ബോള്‍ സുരേഷ് ഗോപി ക്യാബിനറ്റ് റാങ്കുള്ള കേന്ദ്ര മന്ത്രിയാകുമെന്നും അഖില്‍ മാരാർ പറയുന്നു.മതേതരം എന്ന പേരില്‍ അല്ലെങ്കില്‍ വര്‍ഗീയതയെ എതിര്‍ക്കുന്നു എന്ന പേരില്‍ വെറുതെ നടന്ന് ഹിന്ദുക്കളുടെ നെഞ്ചില്‍ കയറി അവരെയെല്ലാം ബിജെപി ആക്കി മാറ്റരുത്. ആർ എസ് എസ് പണിയെടുത്ത് വളരുന്നുണ്ട് . ഈ രാജ്യത്തെ ഹിന്ദുവിനെ അവന്റെ വിശ്വാസങ്ങളെ പറഞ്ഞ് ഒടുവില്‍ ആർ എസ് എസില്‍ എത്തിക്കുമെന്നും അഖില്‍ മാരാർ പറയുന്നു.