ആന്ധ്രാ പ്രദേശിലെ പഴയകാല സൂപ്പര്‍താരവും മുൻ മുഖ്യമന്ത്രിയുമായ എൻ.ടി. രാമറാവുവിന്റെ 28-ാം ചരമവാര്‍ഷികദിനമാണ് വ്യാഴാഴ്ച. രാഷ്ട്രീയ-ചലച്ചിത്ര മേഖലകളിലെ നിരവധിപേരാണ് ഹൈദരാബാദിലെ എൻ.ടി.ആര്‍ ഗാര്‍ഡൻസില്‍ അദ്ദേഹത്തിന് സ്മരണാഞ്ജലിയര്‍പ്പിക്കാനെത്തിയത്. ഇതിനിടെ നടന്ന ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയാണ്. അതിന് കാരണമായതാകട്ടെ നടൻ നന്ദമൂരി ബാലകൃഷ്ണയും.
എൻ.ടി. രാമറാവുവിന്റെ മകനും തെലുങ്കിലെ സൂപ്പര്‍താരവുമാണ് ബാലകൃഷ്ണ. പിതാവിന്റെ ഓര്‍മകള്‍ പുതുക്കി പ്രാര്‍ഥിക്കാൻ എൻ.ടി.ആര്‍ ഘട്ടില്‍ എത്തിയതായിരുന്നു അദ്ദേഹം. ഈ വേദിക്ക് പുറത്ത് ആരാധകരും ടി.ഡി.പി അണികളുമെല്ലാം ഫ്ളക്സുകള്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ ഒരു ഫ്ളക്സില്‍ എൻ.ടി. രാമറാവുവിന്റെ ചിത്രത്തിനൊപ്പം കൊച്ചുമകനും നടനുമായ ജൂനിയര്‍ എൻ.ടി.ആറിന്റെ ചിത്രവും ഉള്‍പ്പെട്ടതാണ് ബാലകൃഷ്ണയെ കോപാകുലനാക്കിയത്.രാജമൗലി സംവിധാനം ചെയ്ത യമ ദൊങ്ക എന്ന ചിത്രത്തിലെ ഒരു രംഗത്തില്‍ യമധര്‍മന്റെ വേഷത്തില്‍ ജൂനിയര്‍ എൻ.ടി.ആര്‍ എത്തുന്നുണ്ട്. യമധര്‍മന്റെ ലുക്കിലുള്ള ജൂനിയര്‍ എൻ.ടി.ആറിന്റെ ചിത്രത്തിനൊപ്പമാണ് അതേ ലുക്കിലുള്ള എൻ.ടി.ആറിന്റെ ചിത്രവും ഒരേ ഫ്ളക്സില്‍ ഉള്‍പ്പെടുത്തി ഘാട്ടിന് പുറത്ത് സ്ഥാപിച്ചിരുന്നത്.
ഈ ചിത്രമാണ് ബാലകൃഷ്ണയെ ചൊടിപ്പിച്ചത്. കാറില്‍ നിന്നിറങ്ങിയ ബാലകൃഷ്ണ ഈ ഫ്ലക്സ് കാണുകയും ഉടനടി നീക്കംചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്ന് ടി.ഡി.പി പ്രവര്‍ത്തകര്‍ ഈ ഫ്ളക്സ് ഘട്ടില്‍ നിന്ന് ദൂരേയ്ക്ക് മാറ്റുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ എക്സ് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ വൈറലായിരിക്കുകയാണ്. സഹോദരൻ ഹരികൃഷ്ണയുടെ മകനാണ് ജൂനിയര്‍ എൻ.ടി.ആര്‍ എങ്കിലും ബാലകൃഷ്ണയും ആര്‍.ആര്‍.ആര്‍ താരവും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ തെലുങ്ക് സിനിമാലോകത്ത് ഏവര്‍ക്കും അറിയുന്ന കാര്യമാണ്. ഇതിന് ആക്കംകൂട്ടുന്ന പുതിയ സംഭവമാണ് രാമറാവുവിന്റെ 28-ാം ചരമവാര്‍ഷികദിനത്തില്‍ അരങ്ങേറിയത്.
ఇప్పుడే… తీయించేయ్!#NandamuriBalakrishna#JrNTR pic.twitter.com/FJhpvqSxsT
— Gulte (@GulteOfficial) January 18, 2024