നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവുമായ സാന്ദ്രാ സലിം (25) വിടവാങ്ങി. അര്‍ബുദ ബാധിതയായി ചികിത്സയിലായിരുന്നു. കാനഡയില്‍ ഉപരിപഠനം നടത്തുന്നതിനിടെയാണ് സാന്ദ്രയ്‌ക്ക് അര്‍ബുദ രോഗം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് നാട്ടിലെത്തി ചികിത്സയിലിരിക്കെയായിരുന്നു മരണം.
എട്ട് മാസം മുമ്ബ് വയറുവേദനയെ തുടര്‍ന്ന് സാന്ദ്ര കാനഡയിലെ ഒരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ വയറില്‍ ഒരു മുഴ കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് മുഴ നീക്കം ചെയ്ത് ബയോപ്സിയ്‌ക്ക് അയക്കുകയും ചെയ്തു. എന്നാല്‍ ഇതിന്റെ പരിശോധനാഫലം വളരെ വൈകിയാണ് വന്നത്. നാട്ടിലെത്തി ചികിത്സ ആരംഭിച്ചപ്പോഴേക്കും സാന്ദ്രയുടെ അവസ്ഥ വളരെ മോശമായിരുന്നു.
മികച്ച നര്‍ത്തകിയായ സാന്ദ്ര സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. സിനിമാ താരങ്ങളടക്കം നിരവധിയാളുകള്‍ താരത്തെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്തിരുന്നു. സാന്ദ്രയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് നിരവധിപ്പേര്‍ എത്തിയിരുന്നു. ‘ക്യാൻസറിന്റെ വേദനകള്‍ ഇല്ലാത്തൊരു ലോകത്ത് നിന്റെ നൃത്തവും കുസൃതികളും നിറഞ്ഞു നില്‍ക്കട്ടെ. പലപ്പോഴായി നമ്മളും അങ്ങോട്ട് വരാനുള്ളവര്‍ തന്നെയല്ലേ’, എന്നായിരുന്നു നടി സുരഭി ലക്ഷ്മി പങ്കുവച്ച കുറിപ്പ്.