തെന്നിന്ത്യന്‍ സിനിമാതാരം ഡാനിയല്‍ ബാലാജി (48) അന്തരിച്ചു. ഹൃദയ സ്‌തംഭനമാണു മരണകാരണം. കഴിഞ്ഞ 29 ന്‌ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്നു ബാലാജിയെ ചെന്നൈ കൊട്ടിവക്കത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്‌, മലയാളം, തെലുങ്ക്‌ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങിയ താരമാണ്‌ ഡാനിയല്‍ ബാലാജി. ഉലകനായകന്‍ കമല്‍ഹാസന്റെ പൂര്‍ത്തിയാകാത്ത സ്വപ്‌ന പദ്ധതി മരുതുനായകം എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ മാനേജരായാണ്‌ ടി.സി. ബാലാജി എന്ന ഡാനിയല്‍ ബാലാജി സിനിമാ ജീവിതം ആരംഭിക്കുന്നത്‌.

രാധികാ ശരത്‌കുമാറിന്റെ ചിത്തി എന്ന ടെലിവിഷന്‍ പരമ്ബരയിലൂടെയാണ്‌ അദ്ദേഹം അഭിനയ ജീവിതത്തിനു തുടക്കമിടുന്നത്‌. പരമ്ബരയിലെ കഥാപത്രത്തിന്റെ പേര്‌ സ്വന്തം പേരിനൊപ്പം ചേര്‍ത്ത്‌ ഡാനിയല്‍ ബാലാജി എന്ന്‌ പിന്നീട്‌ അറിയപ്പെടുകയായിരുന്നു. 2002-ല്‍ പുറത്തിറങ്ങിയ ഏപ്രില്‍ മാതത്തില്‍ എന്ന ചിത്രത്തിലൂടെയാണ്‌ ഡാനിയല്‍ ബാലാജിയുടെ ടോളിവുഡ്‌ അരങ്ങേറ്റം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൂര്യ-ജ്യോതിക ജോഡിയുടെ ഗൗതംമേനോന്‍ ചിത്രം കാക്ക കാക്കയിലൂടെ ആരാധകപ്രീതി പിടിച്ചുപറ്റി. കാതല്‍ കൊണ്ടേന്‍, പൊല്ലാതവന്‍, ഭൈരവാ, വടചെന്നൈ, ബിഗില്‍, വേട്ടയാട്‌ വിളയാട്‌, യെന്നെ അറിന്താല്‍ എന്നീ ചിത്രങ്ങളില്‍ മികച്ച പ്രകടനം കാഴ്‌ചവച്ചു. കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ അറിയാവന്‍ ആണ്‌ അവസാനചിത്രം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക