പെരുവെമ്ബില്‍ നവവധുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പുതുനഗരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പുണ്യംകാവ് തോട്ടുപാലം ‘റിഥ’ത്തില്‍ നര്‍മദയെ (28) ആണ് ചൊവ്വാഴ്ച രാത്രി 11-ന് സാരിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ആര്‍.ഡി.ഒ.യുടെ പ്രതിനിധി ചിറ്റൂര്‍ തഹസില്‍ദാര്‍ എൻ.എൻ. മുഹമ്മദ് റാഫി ഇൻക്വസ്റ്റ് തയ്യാറാക്കി. പ്രാഥമിക അന്വേഷണത്തില്‍ ശരീരത്തില്‍ മുറിപ്പാടുകളോ മറ്റോ കണ്ടെത്തിയില്ലെന്ന് അധികൃതര്‍ പറഞ്ഞു.
പോലീസ് സയന്റിഫിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. ഭര്‍ത്താവ് കുനിശ്ശേരി സ്വദേശി രാധാകൃഷ്ണനില്‍നിന്നു പുതുനഗരം പോലീസ് മൊഴിയെടുത്തു. രണ്ടുവര്‍ഷം ഒരുമിച്ച് താമസിച്ച ഇവര്‍ കഴിഞ്ഞമാസമാണ് വിവാഹിതരായത്. നര്‍മദയുടെ അച്ഛൻ രാജമാണിക്യവും അമ്മ ജ്യോതിയും മരിച്ചതാണ്. അമ്മയുടെ അമ്മ രഞ്ജിതം മാത്രമാണ് അടുത്ത ബന്ധുവായിട്ടുള്ളത്.
പാലക്കാട്ടെ ചേരിപ്രദേശത്തുവളര്‍ന്ന നര്‍മദ അധ്വാനിച്ച് പഠിച്ച്, ദുബായില്‍ ഫ്ലൈ എമിറേറ്റ്സ് വിമാനക്കമ്ബനിയില്‍ ഉദ്യോഗസ്ഥയായി. സ്വന്തം അധ്വാനത്തില്‍ പെരുവെമ്ബില്‍ വാങ്ങിയസ്ഥലത്ത് വീടുവെച്ച് താമസിക്കുകയായിരുന്നു.ഇതിനിടയ്ക്കാണ് ഇവരുടെ വിവാഹം. എന്നാല്‍, ഭര്‍ത്താവുമായി ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നതായി അമ്മൂമ്മ രഞ്ജിതം പറഞ്ഞു. പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം അമ്മൂമ്മയുടെ പാലക്കാട്ടെ വീട്ടില്‍ മൃതദേഹം എത്തിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്ബതിന് ചന്ദ്രനഗര്‍ വൈദ്യുതശ്മശാനത്തില്‍ സംസ്കരിക്കും.