പോലീസ് ചമഞ്ഞ് സൈബര്‍ തട്ടിപ്പിലൂടെ ബോളിവുഡ് നടിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടി. രജനീകാന്തിന്റെ കാലാ അടക്കം നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ അഞ്ജലി പാട്ടീലില്‍നിന്ന് ലഹരിക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് 5.79 ലക്ഷം രൂപ തട്ടിയത്. തായ്‌വാനിലേക്ക് പോയ പാഴ്സലില്‍ ലഹരിവസ്തുക്കളുണ്ടെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ്. മുംബൈ പോലീസിലെ ഉദ്യോഗസ്ഥനാണെന്ന വ്യാജേന പണം കൈക്കലാക്കുകയായിരുന്നു.

നടിയുടെ പരാതിയില്‍ ഡി.എൻ. നഗര്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.മുംബൈയിലെ അന്ധേരിയില്‍ താമസിക്കുന്ന നടിക്ക് ദീപക് ശര്‍മയെന്ന് പരിചയപ്പെടുത്തിയ ഒരാളുടെ ഫോണ്‍കോള്‍ ലഭിച്ചിരുന്നു. ഡെബ്‌എക്സ് കൂറിയര്‍ കമ്ബനി ജീവനക്കാരൻ ആണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. കസ്റ്റംസ് പിടിച്ചെടുത്ത പാഴ്സലില്‍ ലഹരിവസ്തുക്കള്‍ക്കൊപ്പം നടിയുടെ ആധാര്‍ കാര്‍ഡ് ഉണ്ടെന്നും ഇയാള്‍ പറഞ്ഞു. സംഭവത്തില്‍ വ്യക്തതവരുത്താൻ മുംബൈ പോലീസില്‍ ബന്ധപ്പെടാനും ആവശ്യപ്പെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ, മുംബൈ സൈബര്‍ പോലീസ് ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തി ബാനര്‍ജി എന്ന പേരുള്ളയാള്‍ നടിയെ സ്കൈപ് വഴി ബന്ധപ്പെട്ടു. നടിയുടെ ആധാര്‍കാര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന മൂന്ന് ബാങ്ക് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്തിട്ടിട്ടുണ്ടെന്ന് ഇയാള്‍ വിശ്വസിപ്പിച്ചു. നിരപരാധിത്വം തെളിയിക്കാൻ 96,525 രൂപ പ്രോസസിങ് ഫീസ് അയക്കാനും ഇയാള്‍ ആവശ്യപ്പെട്ടു.

പിന്നീട് ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് ആരോപിച്ച്‌ കേസ് അവസാനിപ്പിക്കാനായി 4,83,291 രൂപ കൂടി തട്ടിയെടുക്കുകയായിരുന്നു. പരിചയക്കാരനോട് അനുഭവം പങ്കുവെച്ചപ്പോഴാണ് താൻ വലിയ തട്ടിപ്പിന് ഇരയായതായി നടിക്ക് ബോധ്യമായത്. തുടര്‍ന്ന് ഡി.എൻ. നഗര്‍ പോലീസിന് പരാതി നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക