ന്യൂഡല്‍ഹി: ആഗോള ഭീകരനും , ജയ്‌ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവനുമായ മൗലാന മസൂദ് അസ്ഹര്‍ ബോംബ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. 5 മണിയോടെ ഭവല്‍പൂര്‍ മസ്ജിദിന് മുന്നില്‍ ഇയാളുടെ കാറിന്റെ സമീപം ബോംബ് പൊട്ടിത്തെറിച്ചതായും ആ സമയത്ത് അവിടെയുണ്ടായിരുന്ന മൗലാന മസൂദ് അസ്ഹര്‍ കൊല്ലപ്പെട്ടതായുമാണ് സീ ന്യൂസ് അടക്കമുള്ള മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മസൂദ് അസ്ഹറിന്റെ കാറില്‍ അജ്ഞാതരായ അക്രമികള്‍ ബോംബ് വച്ചതാണെന്നാണ് സൂചന .മസ്ജ്ദില്‍ പതിവ് പ്രാര്‍ത്ഥനയ്‌ക്കെത്തിയതായിരുന്നു മസൂദ്. 1968 ജൂലൈ 10ന് പാകിസ്താനിലെ പഞ്ചാബിലെ ബഹവല്‍പൂരിലാണ് അസ്ഹര്‍ ജനിച്ചത്. 1999 ഡിസംബറില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനമായ ഐസി 814 കാഠ്മണ്ഡുവില്‍ നിന്ന്‌ ഡല്‍ഹിയിലേക്കുള്ള യാത്രാമദ്ധ്യേ തീവ്രവാദികള്‍ റാഞ്ചിയപ്പോഴാണ് ഇന്ത്യന്‍ ജയിലില്‍ കഴിഞ്ഞിരുന്ന മൗലാന മസൂദ് അസ്ഹര്‍ എന്ന ഭീകരവാദിയെ ലോകമറിയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

189 യാത്രക്കാരുമായി റാഞ്ചപ്പെട്ട വിമാനത്തെ ലഹോര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോവാനാണ് തീവ്രവാദികള്‍ ആവശ്യപ്പെട്ടതെങ്കിലും പാകിസ്താനിലെ ലഹോര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് കാണ്ഡഹാര്‍ വിമാനത്താവളത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക