ബെംഗളൂരു: യുവാവിനെ ഭാര്യ കുത്തിക്കൊന്നു. ബെംഗളൂരു ഹുളിമാവില്‍ താമസിക്കുന്ന ബീഹാര്‍ സ്വദേശി ഉമേഷ് ധാമി (27) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച്ച രാത്രിയിലാണ്. ഉമേഷിന്റെ ഭാര്യ മനീഷ ധാമി (23) യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. രാത്രിയില്‍ ഫോണില്‍ സംസാരിക്കുന്നത് ഭര്‍ത്താവ് ചോദ്യം ചെയ്തതാണ് യുവതിയെ പ്രകോപിപ്പിച്ചത്.

നഗരത്തിലെ സ്വകാര്യകോളേജിലെ സുരക്ഷാജീവനക്കാരനാണ് ഉമേഷ് ധാമി. ഇതേ കോളേജിലെ ശുചീകരണത്തൊഴിലാളിയാണ് മനീഷ. ബുധനാഴ്ച രാത്രി സുഹൃത്തുക്കളോടൊത്ത് മദ്യപിച്ചശേഷം രാത്രി ഒരുമണിയോടെയാണ് ഉമേഷ് വീട്ടിലെത്തിയതെന്ന് പോലീസ് പറഞ്ഞു. ഈ സമയം മനീഷ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഭാര്യക്ക് മറ്റൊരു ബന്ധമുണ്ടെന്നും ഇയാളാണ് ഫോണിലെന്നും ഉമേഷ് ആരോപിച്ചതോടെ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തര്‍ക്കത്തിനൊടുവില്‍ മനീഷ കറിക്കത്തിയെടുത്ത് ഭര്‍ത്താവിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. സംഭവസ്ഥലത്ത് ഉമേഷ് മരിച്ചതായി ഹുളിമാവ് പോലീസ് അറിയിച്ചു. ബഹളം കേട്ടെത്തിയ സമീപവാസികളാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് വീട്ടിലെത്തി മനീഷയെ അറസ്റ്റുചെയ്യുകയായിരുന്നു. ഉമേഷിന്റെ മൃതദേഹം വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക