കൊച്ചി: രാജ്യത്ത് ജനങ്ങള്‍ക്ക് ആശ്വാസമായി പെട്രോള്‍, ഡീസല്‍ വില വെട്ടിക്കുറയ്ക്കാനുള്ള ആലോചനയുമായി പൊതുമേഖലാ എണ്ണകമ്ബനികള്‍.അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി കുറയുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയിലും ഇന്ധനവില കുറയ്ക്കാൻ ആലോചിക്കുന്നത്. വെള്ളിയാഴ്ച അമേരിക്കയിലെ നൈമക്സ് വിപണിയില്‍ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 70 ഡോളറിന് താഴെയെത്തി. പശ്ചിമേഷ്യയില്‍ ബാരലിന് 72 ഡോളറിനാണ് വ്യാപാരം നടത്തുന്നത്.

ക്രൂഡ് വില കുറഞ്ഞതോടെ പെട്രോള്‍, ഡീസല്‍ എന്നിവയുടെ ഉത്പാദന ചെലവില്‍ ഗണ്യമായ കുറവുണ്ടായെന്നാണ് റിപ്പോര്‍ട്ട് . അതേസമയം കഴിഞ്ഞ ഒന്നര വര്‍ഷമായി ക്രൂഡ് വില എണ്‍പത് ഡോളറിന് മുകളിലായിരുന്നതിനാല്‍ നേരിട്ട അധിക ബാധ്യത നികത്താനുള്ള അവസരമായാണ് ഇപ്പോഴത്തെ സാഹചര്യത്തെ വിലയിരുത്തുന്നത്. മുൻകാല നഷ്ടം നികത്തുന്നതു വരെ വിലയില്‍ മാറ്റം വരുത്തേണ്ടയെന്ന അഭിപ്രായവും ശക്തമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറച്ചാല്‍ രാഷ്ട്രീയ നേട്ടമാകുമെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്. ഇതു സംബന്ധിച്ച്‌ പ്രാരംഭ ചര്‍ച്ചകള്‍ നടക്കുന്നുവെന്നും എണ്ണ കമ്ബനികളോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. നാണയപ്പെരുപ്പ ഭീഷണി ശക്തമായതിനാല്‍ ക്രൂഡ് വില കുത്തനെ കൂടിയിട്ടും ഒന്നര വര്‍ഷമായി പെട്രോള്‍, ഡീസല്‍ എന്നിവയുടെ ആഭ്യന്തര വിലയില്‍ കമ്ബനികള്‍ മാറ്റം വരുത്തിയിരുന്നില്ല. ഇത് മൂലം കമ്ബനികള്‍ ഭീമമായ വില്പന നഷ്ടമാണ് നേരിട്ടത്.

അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞതോടെ പൊതുമേഖലാ എണ്ണ കമ്ബനികളുടെ ലാഭം കൂടുന്നു. ഉത്പാദന ചെലവിലുണ്ടായ കുറവിന് ആനുപാതികമായി ലിറ്ററിന് പത്ത് രൂപയിലധികം ലാഭത്തിലാണ് കമ്ബനികള്‍ പെട്രോള്‍ വില്ക്കുന്നത്. ഡീസലിന് ലാഭം ലിറ്ററിന് അഞ്ച് രൂപ വരെയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം പെട്രോളിന് 17 രൂപയും ഡീസലിന് 22 രൂപയും വില്‌പന നഷ്ടമാണ് കമ്ബനികള്‍ നേരിട്ടിരുന്നത്. തിരുവനന്തപുരത്ത് 109. 42 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില. കൊച്ചിയില്‍ 107. 83 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്. ഡീസലിന് തിരുവനന്തപുരത്ത് 98.24 രൂപയും കൊച്ചിയില്‍ 96.74 രൂപയുമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക