ജപ്തി നടപടികളുമായെത്തിയ ബാങ്ക് ഉദ്യോഗസ്ഥരെ കര്‍ഷകസംഘത്തിന്റെ നേതൃത്വത്തില്‍ തടഞ്ഞു. കല്ലുവയല്‍ നെല്ലിക്കുന്നേല്‍ ഷാജിയുടെ വീടും പുരയിടവും ജപ്തി ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.2016 -18 കാലയളവില്‍ ചെതലയം സെൻട്രല്‍ ബാങ്കില്‍ നിന്ന് ഹൗസിങ് ലോണ്‍, ചെറുകിട സംരംഭം, കാര്‍ഷിക ലോണ്‍ എന്നീ ഇനങ്ങളിലായി 27 ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു.
ഇടക്കാലത്ത് തിരിച്ചടവ് മുടങ്ങിയതോടെ 11 ലക്ഷത്തോളം രൂപ കുടിശ്ശിക വന്നു. ഈ തുക ഈടാക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് അകമ്ബടിയോടെ ജപ്തിയുമായി ഉദ്യോഗസ്ഥരെത്തിയത്. മാര്‍ച്ച് അവസാനവാരത്തിനുള്ളില്‍ കുടിശ്ശിക തുക തിരിച്ചടക്കാമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചു.
കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക.
Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക