അപവാദ പ്രചരണത്തില്‍ മനം നൊന്ത് വിഷം കഴിച്ചതിനെത്തുടര്‍ന്ന് ഗുരുതരാവസ്ഥിയിലായിരുന്ന ഫാ ആന്റണി മുഞ്ഞനാട്ടെന്ന(38) യുവ വൈദികൻ മരിച്ചു. ചാന്ദ അതിരൂപതാംഗമായ വൈദികൻ പയ്യന്നൂര്‍ സെന്റ് തോമസ് ഇടവകയില്‍ അസിസ്റ്റന്റ് വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു. തലശേരി അതിരൂപതയിലെ ചേപ്പറമ്ബ് സ്വദേശിയാണ് മരണപ്പെട്ട വൈദികൻ.

യുവ വൈദികനെ രണ്ട് ദിവസം മുമ്ബാണ് വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നാലെ കോഴിക്കോട്ടേക്കും മാറ്റി. ആരോഗ്യസ്ഥിതി ഗുരുതരാവസ്ഥയിലായതിനു പിന്നാലെ കൊച്ചിയിലേ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാട്ടുകാര്‍ക്ക് പ്രിയപ്പെട്ടവനായിരുന്ന വൈദികന്റെ ആത്മഹത്യക്ക് പിന്നില്‍ ഇടവാകാംഗങ്ങള്‍ തന്നെയാണെന്നാണ് ആരോപണം. യുവ വൈദികനെയും കന്യാസ്ത്രീയെയും ചേര്‍ത്ത് ചിലര്‍ അപവാദം പ്രചരിപ്പിച്ചതാണ് ആത്മഹത്യക്ക് പിന്നിലെന്നും സൂചനയുണ്ട്. മഹാരാഷ്ട്ര ബിഷപ്പ് ഹൗസില്‍ നിന്ന് ഒന്നര വര്‍ഷം മുമ്ബാണ് പയ്യന്നൂരില്‍ സേവനത്തിനായി ഫാ. ആന്റണി എത്തിയത്.

പള്ളി കമ്മറ്റിക്കെതിരെ ചില വിശ്വാസികള്‍ നല്‍കിയ കേസില്‍ യുവ വൈദികൻ സാക്ഷിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വൈദികനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. വൈദികന്റെ ഫോണ്‍ ചിലര്‍ പിടിച്ചുവെച്ചുവെന്നും ഫോണില്‍ നിന്ന് ചില സന്ദേശങ്ങള്‍ പുറത്തുവിട്ട് അപമാനിച്ചുവെന്നും പറയപ്പെടുന്നുണ്ട്.

ഇതിനിടെ പള്ളിയുടെ ചുമതല ഉണ്ടായിരുന്ന വികാരിയെ പരിയാരം മദര്‍ ഹോമിലേക്ക് സ്ഥലം മാറ്റി. ഇത് ക്രിസ്തുമസ് നോമ്ബു ദിനങ്ങളിലെ പള്ളിയിലെ കുര്‍ബാന മുടങ്ങാനും കാരണമായി. ഇതും വിശ്വാസികളുടെ ഇടയില്‍ പ്രതിഷേധത്തിന് കാരണമായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക