ബത്തേരിയില്‍ മനുഷ്യനെ ഭക്ഷിച്ച കടുവയെ പിടികൂടാനായി വ്യാപക തിരച്ചിലുമായി വനംവകുപ്പ്. ഇതിന്റെ ഭാഗമായി 20 അംഗങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു പ്രത്യേക ടീം കാട്ടിലേക്ക് പുറപ്പെട്ടതായി വനംവകുപ്പ് അറിയിച്ചു. 20 അംഗങ്ങളുടെ ടീമില്‍ വെറ്റിനറി ഡോക്ടര്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. മാരമല, ഒമ്ബതേക്കര്‍, ഗാന്ധിനഗര്‍ തുടങ്ങിയ മേഖലകളിലേക്കാണ് തിരച്ചില്‍ വ്യാപിപ്പിച്ചിരിക്കുന്നത്.
കടുവ വീണ്ടും ജനവാസ മേഖലകളില്‍ ഇറങ്ങാൻ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളോട് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറി താമസിക്കാൻ അധികൃതര്‍ അറിയിച്ചു. പ്രദേശവാസികള്‍ പുറത്തിറങ്ങാതിരിക്കാൻ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ 11-ാം വാര്‍ഡായ മൂടക്കൊല്ലിയിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. വയനാട് സൗത്ത് ഡി എഫ് ഒ ഷജ്‌ന കരീം, ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോക്ടര്‍ അജേഷ് മോഹൻദാസ് എന്നിവര്‍ ഒമ്ബതേക്കര്‍ ഭാഗത്ത് ക്യാമ്ബ് ചെയിരിക്കുകയാണ്.
11 ക്യാമറകളാണ് വിവിധ പ്രദേശങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്. കടുവയുടെ കാല്‍പ്പാടുകളും സിസിടിവി ക്യാമറകളും പരിശോധിച്ചായിരിക്കും തിരച്ചില്‍ നടക്കുക. കടുവയെ മയക്കുവെടി വച്ചു പിടിക്കാൻ കഴിഞ്ഞില്ലെങ്കില്‍ വെടിവച്ച് കൊല്ലാനുള്ള ഉത്തരവും അധികൃതര്‍ പുറപ്പെടുവിച്ചിരുന്നു.