സുഹൃത്തിനെ വെട്ടിക്കൊന്ന ശേഷം മധ്യവയസ്ക ജീവനൊടുക്കി. പഴേരി തോട്ടക്കര മമ്ബളൂര്‍ ചന്ദ്രമതി (54) ആണ് സുഹൃത്ത് സുല്‍ത്താൻ ബത്തേരി തൊടുവട്ടി ബീരാനെ (58) വെട്ടിക്കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തത്. ഞായറാഴ്ച മൂന്നുമണിയോടെ പഴേരിയിലെ ചന്ദ്രമതിയുടെ വീട്ടിലാണ് സംഭവം നടന്നത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സാമ്ബത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.വിവരമറിഞ്ഞ് നാട്ടുകാര്‍ എത്തിയപ്പോള്‍ ബീരാൻ വീട്ടിലെ മുറിയില്‍ ബെഡില്‍ വെട്ടേറ്റ് രക്തം വാര്‍ന്ന് മരിച്ച നിലയിലായിരുന്നു. ചന്ദ്രമതിയെ വീടിന്റെ പുറകുവശത്തെ ചാര്‍ത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് കാണപ്പെട്ടത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ചന്ദ്രമതിയും അമ്മ ദേവകിയുമാണ് വീട്ടില്‍ താമസം. രാവിലെ ദേവകി മകൻ അര്‍ജുനന്റെ വീട്ടില്‍ പോയിരുന്നു. ഉച്ചയ്ക്കാണ് ബീരാൻ ചന്ദ്രമതിയുടെ വീട്ടിലെത്തുന്നത്. നാല് മണിയോടെയാണ് പരിസരവാസികള്‍ വിവരമറിഞ്ഞത്. വെട്ടേറ്റ് രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്തിയ ബീരാൻ മരിച്ചിരുന്നു. വീട്ടിന്റെ പുറക് വശത്തെ ചാര്‍ത്തിലാണ് ചന്ദ്രമതി തൂങ്ങിയത്.

ബീരാനും ചന്ദ്രമതിയും തമ്മില്‍ മൂന്ന് വര്‍ഷത്തോളമായി സുഹൃത്തുക്കളായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. ബീരാൻ ഓടിക്കുന്ന ഗുഡ്സ് ഓട്ടോയ്ക്ക് ചന്ദ്രമതിക്ക് ഷെയര്‍ ഉണ്ടത്രെ. ഒരു വര്‍ഷം മുമ്ബ് ചന്ദ്രമതി മീനങ്ങാടി ഭാഗത്തുനിന്ന് വിവാഹം കഴിച്ചിരുന്നു. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ഉപേക്ഷിച്ചു. ചന്ദ്രമതിയുടെ അച്ഛൻ മാധവൻ ഏതാനും വര്‍ഷം മുമ്ബാണ് മരിച്ചത്. മരിച്ച ബീരാന് ഭാര്യയും കുട്ടികളുമുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക