എളമക്കരയില്‍ അമ്മയും കാമുകനും ചേര്‍ന്ന് ഇടിച്ച്‌ കൊലപ്പെടുത്തിയ പിഞ്ചു കുഞ്ഞിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ആളില്ല. കഴിഞ്ഞ ഒരാഴ്ചയായി കളമശേരി മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. ആരുമെത്തിയില്ലെങ്കില്‍ അനാഥമായി പ്രഖ്യാപിക്കും. കുഞ്ഞിന്റെ അമ്മ അശ്വതി ജയിലിലാണ്. അച്ഛൻ എവിടെ എന്നറിയില്ല. ബന്ധുക്കളോ മറ്റ് വേണ്ടപ്പെട്ടവരോ എത്തിയില്ലെങ്കില്‍ കുഞ്ഞിനെ പൊതുശ്മശാനത്തില്‍ സംസ്കരിക്കും.

ഈ മാസം മൂന്നിനാണ് അമ്മ അശ്വതിയുടെ കാമുകൻ ഷാനിഫ് അതിക്രൂരമായി ചോര കുഞ്ഞിനെ കൊലപ്പെടുത്തിയത്. കാല്‍മുട്ട് കൊണ്ട് കുഞ്ഞിന്റെ തലയില്‍ ഇടിപ്പിച്ചു, കുഞ്ഞ് മരിച്ചെന്ന് ഉറപ്പ് വരുത്താൻ ശരീരത്തില്‍ കടിച്ചുനോക്കുകയും ചെയ്തു. അശ്വതിക്ക് മറ്റൊരു ബന്ധത്തിലുണ്ടായ കുഞ്ഞ് ഷാനിഫുമായുള്ള ബന്ധത്തില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് ഇരുവരും ചേര്‍ന്ന് കുഞ്ഞിനെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത്. അതി ക്രൂരമായ മര്‍ദ്ദനമേറ്റ കുഞ്ഞ് അബോധാവസ്ഥയിലായതിന് പിന്നാലെ ജനറല്‍ ആശുപത്രിയിലെത്തിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുഞ്ഞിന്റെ ശരീരത്തിലെ പരിക്കുകള്‍ കണ്ട് സംശയം തോന്നിയ ഡോക്ടറാണ് വിവരം പോലീസില്‍ അറിയിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കൊലപ്പെടുത്തിയെന്ന് യുവാവ് സമ്മതിച്ചത്. തനിക്ക് ഒന്നും അറിയില്ലെന്നും താൻ ഉറങ്ങുകയായിരുന്നുവെന്നാണ് മാതാവ് അശ്വതി ആദ്യം പോലീസിനോട് പറഞ്ഞത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലും അശ്വതിയുടെ പങ്ക് വ്യക്തമായതോടെ ഇവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇരുവരും നിലവില്‍ റിമാൻഡിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക