സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ധൂർത്ത് തുടർന്ന് സർക്കാർ. സെക്രട്ടറിയേറ്റിലെ അനെക്സ് 2 ലെ മന്ത്രിമാരുടെ സുരക്ഷ വർധിപ്പിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മന്ത്രിമാരായ മുഹമ്മദ് റിയാസ് , വി ശിവൻകുട്ടി ,വീണ ജോർജ് ,ആർ ബിന്ദു , പി പ്രസാദ് , ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫീസ് ആണ് നിലവിൽ അനെക്സ് 2 ൽ പ്രവർത്തിക്കുന്നത് .
ഇവിടെ ക്യാമറയും മെറ്റൽ ഡിറ്റക്ടറുകളും സ്ഥാപിക്കുന്നതിനാണ് പൊതുഭരണ വകുപ്പ് 2.53 കോടി രൂപ അനുവദിച്ചിരിക്കുന്നത് .കൊച്ചിയിലെ സ്വകാര്യ കമ്പനിക്കാണ് നിർമാണ ചുമതല .
7 മെറ്റൽ ഡിറ്റക്ടർ കളും 101 ക്യാമറകളും ആണ് അനെക്സ് 2 പരിസരത്ത് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത് .
സെക്രട്ടറിയേറ്റിലെ അടക്കം പ്രവർത്തന ചെലവ് പരിമിതപ്പെടുത്തണം എന്ന നിർദ്ദേശം ഉണ്ടായിരുന്നു . ഇതിനിടെ ആണ് ഇത്രയും വലിയ തുക ചിലവാക്കി സുരക്ഷ ഒരുക്കാൻ സർക്കാർ ശ്രമിക്കുന്നത്.