കുര്‍ബാന തര്‍ക്കവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായിരിക്കുന്നതിനിടെ കേരളത്തിലെത്തിയ മാര്‍പാപ്പയുടെ പ്രതിനിധി ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വാസില്‍ എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ പ്രാര്‍ത്ഥനക്ക് എത്തി. വിവരമറിഞ്ഞ് സ്ഥലത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാരായ വിശ്വാസികള്‍ ആര്‍ച്ച്‌ ബിഷപ്പിനെ തടഞ്ഞു. ആര്‍ച്ച്‌ ബിഷപ്പിന് നേരെ കുപ്പിയേറിയുകയും ചെയ്തു.

സ്ഥലത്തുണ്ടായിരുന്ന വൻ പൊലീസ് സന്നാഹം പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച്‌ നീക്കി ആര്‍ച്ച്‌ ബിഷപ്പിനെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രവേശിപ്പിച്ചു. പ്രതിഷേധക്കാര്‍ പൊലീസിനെതിരെയും മുദ്രാവാക്യം വിളിച്ച്‌ പ്രതിഷേധിച്ചു.എകീകൃത കുര്‍ബാന വിഷയമാണ് വലിയ പ്രതിഷേധത്തിന് കാരണമായത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍ച്ച്‌ ബിഷപ്പ് എത്തിയാല്‍ വലിയ രീതിയില്‍ ഉള്ള പ്രധിഷേധം ഉണ്ടാകും എന്ന മുന്നറിയിപ്പ് പല അല്‍മായ സംഘടനകളും കൊടുത്തിരുന്നു. എന്നാല്‍ പ്രാര്‍ത്ഥന നടത്തണം എന്ന് അര്‍ച്ച്‌ ബിഷപ്പ് സിറില്‍ തീരുമാനിക്കുകയായിരുന്നു. ഒരു വിഭാഗം വിശ്വാസികള്‍ വലിയ രീതിയില്‍ പ്രധിഷേധം ഉയര്‍ത്തുകയുിം വൈദികര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തുകയും ചെയ്തു.

എകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാനാണ് വത്തിക്കാനില്‍ നിന്ന് ആര്‍ച്ച്‌ ബിഷപ്പ് സിറില്‍ വസില്‍ എത്തിയത്. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കടന്നതോടെ ജനുവരി മുതല്‍ കൊച്ചി സെൻറ് മേരീസ് ബസിലിക്ക അടഞ്ഞുകിടക്കുകയാണ്. ഇവിടേക്ക് അര്‍ച്ച്‌ ബിഷപ്പ് വന്നതാണ് പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക