മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകന്‍ അനില്‍ ആന്‍റണി ബിജെപിയില്‍ സജീവമാകുന്നു. ഇതിന് മുന്നോടിയായി അനില്‍ ആന്‍റണി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരില്‍ കണ്ടു.പാര്‍ലമെന്‍റിലെത്തിയാണ് അനില്‍ ആന്‍റണി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിലെ സാഹചര്യം ചര്‍ച്ചയായി എന്നാണ് വിവരം. ബിജെപിയില്‍ ചേര്‍ന്ന ശേഷം ആദ്യമായാണ് അനില്‍ ആന്‍റണി പ്രധാനമന്ത്രിയുമായി നേരില്‍ കണ്ട് ചര്‍ച്ച നടത്തുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യപ്രകാരമാണ് അനില്‍ ആന്‍റണിയെ ബിജെപിയിലെത്തിച്ചതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രിയുടെ യുവാക്കളുമായുള്ള സംവാദ പരിപാടിയായ ‘യുവം’ സമ്മേളനത്തില്‍ അനില്‍ ആന്‍റണി മുൻനിരയില്‍ ഇടം പിടിച്ചിരുന്നു. അനില്‍ ആന്‍റണി ഒരു തുടക്കം മാത്രമാണെന്നായിരുന്നു ബിജെപിയുടെ വാദം. എതിര്‍ചേരിയിലെ കൂടുതല്‍ പ്രമുഖര്‍, മറ്റ് രംഗത്തെ വിഐപികള്‍ അങ്ങിനെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്ബ് അമ്ബരിപ്പിക്കുന്ന വരവുകള്‍ ഇനിയുമേറെയുണ്ടാകുമെന്ന് ബിജെപി അവകാശവാദം ഉന്നയിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, പതിറ്റാണ്ടുകള്‍ പാര്‍ട്ടിയുടെ അവസാനാവാക്കായിരുന്നു നേതാവിൻ്റെ മകന്‍റെ ബിജെപിയിലേക്കുള്ള പോക്ക് സംസ്ഥാന കോണ്‍ഗ്രസ്സിനെ ശരിക്കും ഞെട്ടിച്ചിരുന്നു. ആദര്‍ശധീരനായ ആൻ്റണിക്ക് ശത്രുപക്ഷത്തേക്കുള്ള മകൻ്റെ പോക്ക് രാഷ്ട്രീയ സായംകാലത്തെ വലിയ തിരിച്ചടിയുമായി. കോണ്‍ഗ്രസ് സൈബര്‍ ഗ്രൂപ്പുകള്‍ വരെ മുതിര്‍ന്ന നേതാവിനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ ഉണ്ടായി. എന്നാല്‍, അനിലിനെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞായിരുന്നു മറ്റ് നേതാക്കളുടെ പ്രതികണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക