ഇടുക്കി തങ്കമണിയില്‍ യുവതിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശികളായ അനീഷ് ഖാൻ, യദു കൃഷ്ണൻ എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. അനീഷ് ഖാൻ ആണ് ഒന്നാം പ്രതി. ഇയാളുടെ ബന്ധുവായ യുവതിയെയാണ് മൂന്നുവാഹനങ്ങളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.
തട്ടിക്കൊണ്ടുപോയ യുവതിയും മറ്റൊരു മതത്തില്‍പ്പെട്ട തങ്കമണി സ്വദേശിയായ രഞ്ജിത് എന്നയാളും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇരുവരും കഴിഞ്ഞദിവസം ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായെന്നാണ് ഇവര്‍ പറയുന്നത്. രഞ്ജിത്തിന്റെ സഹോദരിയുടെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടെയാണ് കൊല്ലത്തുനിന്നെത്തിയ സംഘം വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ തട്ടിക്കൊണ്ടുപോയത്. രഞ്ജിത്തിനെയും സഹോദരിയെയും സഹോദരിയുടെ ഭര്‍ത്താവിനെയും ആക്രമിച്ചശേഷം പെണ്‍കുട്ടിയെ ബലമായി പിടിച്ചുകൊണ്ടുപോയെന്നാണ് പരാതി.
പ്രതികള്‍ കൊല്ലം ജില്ലയിലെ പൊലീസ് സ്‌റ്റേഷനില്‍ കഴിഞ്ഞദിവസം ഹാജരാക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവതി തനിക്ക് രഞ്ജിത്തിനൊപ്പം പോകാനാണ് താത്പര്യമെന്ന് പറഞ്ഞു. ഇതോടെ യുവതിയെ യുവാവിനൊപ്പം വിട്ടയച്ചു. ഇവര്‍ ഓട്ടോയില്‍ യാത്രചെയ്യുന്നതിനിടെ പ്രതികള്‍ വാഹനം തടഞ്ഞ് വീണ്ടും യുവതിയെ തട്ടിക്കൊണ്ടുപോയി. ഇതേത്തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് നേതാവായ അനീഷ് ഇത്തവണ സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നയാളാണ്. ദുകൃഷ്ണൻ പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് മെമ്ബറും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റുമാണ്.