45 കാരനെ ഭാര്യയും മുൻ ഭാര്യയും ചേര്‍ന്ന് കുത്തികൊലപ്പെടുത്തി. ബിഹാറിലെ ഛപ്രയിലാണ് സംഭവം. മൂവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. ഭേല്‍ഡി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബെഡ്വാലിയ റായ്പുര സ്വദേശിയായ അലംഗീര്‍ അൻസാരിയാണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ രണ്ടു സ്ത്രീകളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പത്ത് വര്‍ഷം മുമ്ബാണ് അലംഗീര്‍ ആദ്യ ഭാര്യ സല്‍മയെ വിവാഹം കഴിക്കുന്നത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായതോടെ സല്‍മ മാറി താമസിക്കാൻ തുടങ്ങി. ആറുമാസം മുമ്ബ് ബംഗാള്‍ സ്വദേശിയായ ആമിനയെ അലംഗീര്‍ വിവാഹം ചെയ്തു.ആദ്യ ഭാര്യ സല്‍മ ദിവസങ്ങള്‍ക്ക് മുമ്ബ് ഡല്‍ഹിയില്‍ എത്തിയിരുന്നതായി അലംഗീറിന്റെ ബന്ധുക്കള്‍ പറഞ്ഞു. സല്‍മയും രണ്ടാം ഭാര്യയും ഡല്‍ഹിയില്‍ വെച്ച്‌ കണ്ടുമുട്ടിയെന്നും ബന്ധുക്കള്‍ പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബക്രീദ് ആഘോഷിക്കാൻ ആലംഗീര്‍ നാട്ടിലെത്തിയതറിഞ്ഞ് സല്‍മ ജൂലൈ ഒമ്ബതിന് ബീഹാറിലെത്തി. ഇതോടെ അലംഗീറും ആമിനയും സല്‍മയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തര്‍ക്കം രൂക്ഷമാതോടെ ഭാര്യമാര്‍ ചേര്‍ന്ന് യുവാവിനെ കത്തികൊണ്ട് കുത്തുകയായിരുന്നു.സാസംഭവത്തില്‍ കൊല്ലപ്പെട്ട അൻസാരിയുടെ സഹോദരി നല്‍കിയ പരാതിയില്‍ രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക