അടിമാലി: മയക്കുമരുന്ന് ലഹരിയില്‍ തട്ടികൊണ്ട് പോകല്‍ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാര്‍ തടഞ്ഞ് നിര്‍ത്തി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരു യുവതിയുടെയും വെള്ളത്തൂവല്‍ സ്വദേശി ജോജി (35). ആലപ്പുഴ സ്വദേശി പ്രവീണ്‍ രാജ് (34) എന്നിവരുടെ പേരില്‍ പൊലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു.അടിമാലി കല്ലാര്‍ ഭാഗത്ത് ശനിയാഴ്ച രാത്രി 9 നായിരുന്നു സംഭവം. ഒരു സ്ത്രീയും രണ്ട് പുരുഷന്‍മാരുമടങ്ങുന്ന സംഘംവെള്ളിയാഴ്ച്ച മൂന്നാറിലെത്തി. .ഇവര്‍ കുരിശുപാറ ഭാഗത്തെ റിസോര്‍ട്ടില്‍ റൂം എടുത്തു.ശനിയാഴ്ച്ച രാത്രി 9ന് രണ്ട് പുരുഷന്‍മാരും യുവതിയും കാറില്‍ അടിമാലിക്ക് സാധനങ്ങള്‍ വാങ്ങാന്‍ വരികയായിരുന്നു. കല്ലാര്‍ ഭാഗത്ത് എത്തിയപ്പോള്‍ കാറില്‍ ഉണ്ടായിരുന്ന യുവതി ഇവര്‍ തന്നെ തട്ടികൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച്‌ പറഞ്ഞു.

സംഭവം ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വര്‍ക്ക്‌ഷോപ്പ് നടത്തിപ്പുകാര്‍ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാന്‍ ശ്രമിച്ചു. വാഹനത്തെ പിന്‍തുടര്‍ന്ന് സംഘത്തെ പിടികൂടി.യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. സംഭവം അറിഞ്ഞ് പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു.ഇതിനിടെ യുവതിയുടെ ലഹരി വിട്ടു. തങ്ങള്‍ സുഹൃത്തുക്കളാണെന്നും തങ്ങളെ വിട്ടയ്ക്കണം എന്നാവശ്യപ്പെട്ട് യുവതി പൊലീസിനോട് തട്ടി കയറി. തട്ടിക്കൊണ്ട്പോകുന്നത് സംബന്ധിച്ച്‌ താന്‍ ലഹരിയില്‍ തമാശയ്ക്ക് പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. പൊലീസ് റിസോര്‍ട്ടില്‍ എത്തി ഇവര്‍ ഒരുമിച്ച്‌ വന്നതാണെന്ന് ബോദ്ധ്യപ്പെട്ട് ജാമ്യത്തില്‍ വിട്ടയച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക