താനൂര്‍: മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജിക്ക് മറുപടിയുമായി മന്ത്രി വി.അബ്ദുറഹ്മാന്‍. മുഖ്യമന്ത്രിക്ക് താനൂരില്‍ വരാന്‍ ഷാജിയുടേയോ അദ്ദേഹത്തിന്റെ കാരണവന്‍മാരുടേയോ അനുവാദം വേണ്ടെന്ന് മന്ത്രി പറഞ്ഞു. മാറാട് കലാപം ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയായ എ.കെ ആന്റണിക്കൊപ്പം പോയ പി.കെ കുഞ്ഞാലിക്കുട്ടിയെ ആര്‍.എസ്.എസുകാര്‍ തടഞ്ഞു മടക്കി അയച്ചപ്പോള്‍ എളമരം കരീം അടക്കമുള്ള മുസ്‌ലിം എം.പിമാരെയും കൊണ്ട് മാറാട് സന്ദര്‍ശിച്ച നേതാവാണ് പിണറായി വിജയനെന്നും മന്ത്രി പറഞ്ഞു. ലീഗില്‍ വളര്‍ന്നുവരുന്ന തീവ്രവാദി വിഭാഗത്തിന്റെ നേതാവാണ് ഷാജിയെന്നും അദ്ദേഹം ആരോപിച്ചു.

*മുഖ്യമന്ത്രിക്ക് താനൂരില്‍ വരാന്‍ നിന്റെയെന്നല്ല നിന്റെ കാരണവന്‍മാരുടെ ഒരു ഓശാരവും ആവശ്യമില്ല. വേണമെങ്കില്‍ നിന്റെ വീട്ടില്‍ പോലും ഞങ്ങള്‍ കടന്നുകയറും. ഇത് കെ.എം ഷാജി ഓര്‍ക്കുന്നത് നല്ലതാണ്. രണ്ടു തവണ നിങ്ങളെ തോല്‍പ്പിച്ചാണ് താനൂരില്‍നിന്ന് നിയമസഭയിലേക്ക് പോയത്. കഴിഞ്ഞ തവണ യൂത്ത് ലീഗിന്റെ പ്രസിഡന്റിനെ തോല്‍പ്പിച്ചാണ് സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗമായിരിക്കുന്നത്”-മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പൂരപ്പുഴയിലെ ബോട്ടപകടത്തിന് ശേഷം താനൂര്‍ സന്ദര്‍ശിച്ച ഷാജി മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ബോട്ടപകടത്തിന് ശേഷം മുഖ്യമന്ത്രിക്ക് താനൂരില്‍ വരാന്‍ കഴിഞ്ഞത് ലീഗ് കാണിച്ച മര്യാദയാണെന്നും ദുര്‍ബലതയല്ലെന്നുമായിരുന്നു ഷാജിയുടെ പരാമര്‍ശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക