പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വികസന സംവാദത്തിന് തയ്യാറാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറയാനുണ്ട്. ജെയ്ക്ക് സി തോമസുമായി നേരിട്ട് തന്നെ വികസന സംവാദത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി ജെയ്‌ക്ക് സി തോമസാണ് പുതുപ്പള്ളിയില്‍ വികസന സംവാദത്തിന് തയ്യാറുണ്ടോയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ വെല്ലുവിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം കൊടികയറിയ ഘട്ടത്തില്‍ തന്നെ ഈ വെല്ലുവിളി ഉയര്‍ന്നെങ്കിലും സംവാദത്തിന് ചാണ്ടി ഉമ്മൻ തയ്യാറായിരുന്നില്ല. മറിച്ച്‌ ഇടത് മുന്നണിക്ക് നേരെ മറുവെല്ലുവിളി ഉയര്‍ത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പുതുപ്പള്ളിയില്‍ ഉമ്മൻചാണ്ടി കൊണ്ടുവന്ന പദ്ധതികള്‍ മുരടിപ്പിച്ചത് ഇടത് സര്‍ക്കാരുകളെന്നായിരുന്നു വികസന സംവാദവുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ ചാണ്ടി ഉമ്മൻ വിമര്‍ശിച്ചത്. എന്നാല്‍ പുതുപ്പള്ളിയില്‍ കൂടുതല്‍ വികസനം നടന്നത് ഇടത് സര്‍ക്കാരുകളുടെ കാലത്തെന്ന് ജെയ്ക്ക് സി തോമസ് വാദിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക