ഫ്ലാഗ് ഓഫ് ചെയ്തതിന് പിന്നാലെ വന്ദേഭാരത് എക്‌സ്പ്രസില്‍ വി കെ ശ്രീകണ്ഠന്‍ എംപിയുടെ പോസ്റ്റര്‍ പതിപ്പിച്ച കേസില്‍ അറസ്റ്റിലായവരെ പിഴ ഈടാക്കി ജാമ്യത്തില്‍ വിട്ടയച്ചു. റെയില്‍വേ സുരക്ഷാസേന പിടികൂടിയ അഞ്ച് പേരെയാണ് ജാമ്യത്തില്‍ വിട്ടയച്ചു. ഇവരില്‍ നിന്ന് 1000 രൂപവീതം പിഴയീടാക്കി.

പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല സ്വദേശി പിഎം‌ ഹനീഫ (44), നടുവട്ടം സ്വദേശി മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) തുടങ്ങിയവരാണ്അറസ്റ്റിലായത്. കോടതി പിരിയുംവരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തിയശേഷമാണ് റെയില്‍വേ കോടതി ജാമ്യം അനുവദിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രധാനമന്ത്രി ഫ്ലാഗ്‌ഓഫ് ചെയ്ത വന്ദേഭാരത് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സംഭവം. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി കെ ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നെഴുതിയ പോസ്റ്ററാണ് ട്രെയിനില്‍ ഒട്ടിച്ചത്. യാത്രക്കാരെ ശല്യപ്പെടുത്തുക, റെയില്‍വേസ്ഥലത്ത് അതിക്രമിച്ച്‌ കയറുക, നോട്ടീസുകള്‍ പതിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക